ന്യൂഡൽഹി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായ കർണാടകത്തിന് കേന്ദ്ര സർക്കാർ ഇന്നലെ 546 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചെയർമാനായ ഉന്നതതല കമ്മിറ്റിയുടേതാണു തീരുമാനം.
ധനമന്ത്രി അരുൺ ജയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹൻ സിംഗ് തുടങ്ങിയവരും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ദേശീയദുരന്ത പ്രതികരണ ഫണ്ടിൽനിന്നാണ് പണം അനുവദിച്ചത്. കൊടക് ജില്ലയുൾപ്പെടെ ഓഗസ്റ്റിൽ വെള്ളപ്പൊക്കദുരിതത്തിലായ പ്രദേശങ്ങൾ കേന്ദ്ര മന്ത്രിതല സംഘം സന്ദർശിച്ചിരുന്നു.
ധനമന്ത്രി അരുൺ ജയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹൻ സിംഗ് തുടങ്ങിയവരും കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ദേശീയദുരന്ത പ്രതികരണ ഫണ്ടിൽനിന്നാണ് പണം അനുവദിച്ചത്. കൊടക് ജില്ലയുൾപ്പെടെ ഓഗസ്റ്റിൽ വെള്ളപ്പൊക്കദുരിതത്തിലായ പ്രദേശങ്ങൾ കേന്ദ്ര മന്ത്രിതല സംഘം സന്ദർശിച്ചിരുന്നു.