കൊളംബോ: ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനു ചേർന്ന ശ്രീലങ്കൻ പാർലമെന്റ് സമ്മേളനം പത്തുമിനിറ്റിനു ശേഷം നിർത്തിവച്ചു. സഭ ഇനി 23നു രാവിലെ പത്തരയ്ക്കു സമ്മേളിക്കുമെന്നു അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ അനന്ത കുമാരസിരി അറിയിച്ചു.
പാർലമെന്റിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു സെലക്റ്റ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സമ്മേളനത്തിൽ സെലക്റ്റ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുന്ന കാര്യത്തിൽ ധാരണയുണ്ടാക്കാനായില്ല.
ഭരണകക്ഷിയെന്ന നിലയിൽ തങ്ങൾക്ക് സെലക്റ്റ് കമ്മിറ്റിയിൽ ഭൂരിപക്ഷം വേണമെന്നു രാജപക്സെ വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ രണ്ടുതവണ രാജപക്സെയ്ക്ക് എതിരേ അവിശ്വാസം പാസാക്കിയിട്ടുണ്ടെന്നും ഇപ്പോൾ സഭയിൽ ഭൂരിപക്ഷമുള്ളവർക്ക് സെലക്റ്റ് കമ്മിറ്റിയിലും കൂടുതൽ അംഗങ്ങളെ നൽകണമെന്ന് എതിർപക്ഷവും ശഠിച്ചു. ഇക്കാര്യത്തിൽ തർക്കമുണ്ടായതിനെത്തുടർന്നാണ് സഭ തത്കാലത്തേക്കു പിരിച്ചുവിടാൻ ഡെപ്യൂട്ടി സ്പീക്കർ തീരുമാനിച്ചത്. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാൻ പ്രസിഡന്റ് സിരിസേന കഴിഞ്ഞദിവസം വിളിച്ച സർവകക്ഷിയോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ശബ്ദവോട്ടോടെ പാസാക്കിയ അവിശ്വാസ പ്രമേയം അംഗീകരിക്കില്ലെന്നു സിരിസേന വ്യക്തമാക്കി. രാജപക്സെയ്ക്കെതിരേ മൂന്നാമതും അവിശ്വാസം പാസാക്കണമെന്നും നിർദേശിച്ചു.
വിക്രമസിംഗയെ പുറത്താക്കി രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചതാണ് ശ്രീലങ്കയിൽ അഭൂതപൂർവമായ രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയത്. കുതിരക്കച്ചവടം നടത്തിയിട്ടും ഭൂരിപക്ഷം ഒപ്പിക്കാൻ രാജപക്സെയ്ക്കായില്ല.
ഇതെത്തുടർന്നു പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പു നടത്താൻ സിരിസേന ഉത്തരവിട്ടു. എന്നാൽ സുപ്രീംകോടതി ഇതു റദ്ദാക്കി. തുടർന്നു കഴിഞ്ഞദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ അംഗങ്ങൾ പരസ്പരം മുളകുപൊടിയും കുപ്പികളും ഫർണിച്ചറുംഎടുത്തെറിയുകയും പോരാടുകയും ചെയ്തു. സ്പീക്കർക്കുനേരേയും ആക്രമണം നടന്നു.
അക്രമം കാട്ടിയവർക്ക് എതിരേ നടപടിയുണ്ടാവുമെന്നു സ്പീക്കർ കരു ജയസൂര്യ പറഞ്ഞു.
ഇതിനിടെ രാജപക്സെ സർക്കാരിനു ഫണ്ട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ വിക്രമസിംഗെ പക്ഷം തീരുമാനിച്ചു.
പാർലമെന്റിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനു സെലക്റ്റ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സമ്മേളനത്തിൽ സെലക്റ്റ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കുന്ന കാര്യത്തിൽ ധാരണയുണ്ടാക്കാനായില്ല.
ഭരണകക്ഷിയെന്ന നിലയിൽ തങ്ങൾക്ക് സെലക്റ്റ് കമ്മിറ്റിയിൽ ഭൂരിപക്ഷം വേണമെന്നു രാജപക്സെ വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ രണ്ടുതവണ രാജപക്സെയ്ക്ക് എതിരേ അവിശ്വാസം പാസാക്കിയിട്ടുണ്ടെന്നും ഇപ്പോൾ സഭയിൽ ഭൂരിപക്ഷമുള്ളവർക്ക് സെലക്റ്റ് കമ്മിറ്റിയിലും കൂടുതൽ അംഗങ്ങളെ നൽകണമെന്ന് എതിർപക്ഷവും ശഠിച്ചു. ഇക്കാര്യത്തിൽ തർക്കമുണ്ടായതിനെത്തുടർന്നാണ് സഭ തത്കാലത്തേക്കു പിരിച്ചുവിടാൻ ഡെപ്യൂട്ടി സ്പീക്കർ തീരുമാനിച്ചത്. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാൻ പ്രസിഡന്റ് സിരിസേന കഴിഞ്ഞദിവസം വിളിച്ച സർവകക്ഷിയോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ശബ്ദവോട്ടോടെ പാസാക്കിയ അവിശ്വാസ പ്രമേയം അംഗീകരിക്കില്ലെന്നു സിരിസേന വ്യക്തമാക്കി. രാജപക്സെയ്ക്കെതിരേ മൂന്നാമതും അവിശ്വാസം പാസാക്കണമെന്നും നിർദേശിച്ചു.
വിക്രമസിംഗയെ പുറത്താക്കി രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചതാണ് ശ്രീലങ്കയിൽ അഭൂതപൂർവമായ രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കിയത്. കുതിരക്കച്ചവടം നടത്തിയിട്ടും ഭൂരിപക്ഷം ഒപ്പിക്കാൻ രാജപക്സെയ്ക്കായില്ല.
ഇതെത്തുടർന്നു പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പു നടത്താൻ സിരിസേന ഉത്തരവിട്ടു. എന്നാൽ സുപ്രീംകോടതി ഇതു റദ്ദാക്കി. തുടർന്നു കഴിഞ്ഞദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ അംഗങ്ങൾ പരസ്പരം മുളകുപൊടിയും കുപ്പികളും ഫർണിച്ചറുംഎടുത്തെറിയുകയും പോരാടുകയും ചെയ്തു. സ്പീക്കർക്കുനേരേയും ആക്രമണം നടന്നു.
അക്രമം കാട്ടിയവർക്ക് എതിരേ നടപടിയുണ്ടാവുമെന്നു സ്പീക്കർ കരു ജയസൂര്യ പറഞ്ഞു.
ഇതിനിടെ രാജപക്സെ സർക്കാരിനു ഫണ്ട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ വിക്രമസിംഗെ പക്ഷം തീരുമാനിച്ചു.