കാൻസസ്: അമേരിക്കയിൽ ഇന്ത്യൻ പ്രഫസർ തന്റെ വിദ്യാർഥികളെ വീട്ടുജോലിക്കുപയോഗിച്ചതായി ആരോപണം. കാൻസസിലെ മിസൗറി സർവകലാശാലയിൽ ഫാർമസി വിഭാഗം പ്രഫസറായ അസിം മിത്രയ്ക്കെതിരേയാണ് ആരോപണം. കാൻസസ് സിറ്റി സ്റ്റാർ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
തന്റെ വളർത്തുനായയെ നോക്കാനും ചെടികൾക്കു വെള്ളമൊഴിക്കാനും മറ്റു വീട്ടുജോലികൾ ചെയ്യാനും പ്രഫസർ മിത്ര വിദ്യാർഥികളെ നിയോഗിച്ചെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
വീട്ടുജോലി ചെയ്യാൻ തയ്യാറാകാത്ത വിദ്യാർഥികളെ സർവകലാശാലയിൽനിന്നു പുറത്താക്കുമെന്നും വിസ റദ്ദാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രഫസർ അസിം മിത്ര പ്രസ്താവനയിൽ അറിയിച്ചു. “എന്റെ വിദ്യാർഥികളിൽ പലരും വീട്ടിൽ വരാറുണ്ട്. പഠനാവശ്യങ്ങൾക്കാണ് അവരെത്തുന്നത്. എന്റെ ഭാര്യ വച്ചുണ്ടാക്കിയ ഭക്ഷണമാണ് അവർ പലപ്പോഴും കഴിക്കാറ്. പഠനവുമായി ബന്ധപ്പെടാത്ത ഒരു കാര്യങ്ങൾക്കും വിദ്യാർഥികളെ ഉപയോഗിച്ചിട്ടില്ല’’- പ്രഫസർ പറഞ്ഞു. ഈ പ്രഫസർക്ക് എതിരേ സർവകലാശാലയിലെ മറ്റൊരു പ്രഫസർ മുൻപ് കോടതിയെ സമീപിച്ചിരുന്നതാണെന്നും കാൻസസ് സിറ്റി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
തന്റെ വളർത്തുനായയെ നോക്കാനും ചെടികൾക്കു വെള്ളമൊഴിക്കാനും മറ്റു വീട്ടുജോലികൾ ചെയ്യാനും പ്രഫസർ മിത്ര വിദ്യാർഥികളെ നിയോഗിച്ചെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
വീട്ടുജോലി ചെയ്യാൻ തയ്യാറാകാത്ത വിദ്യാർഥികളെ സർവകലാശാലയിൽനിന്നു പുറത്താക്കുമെന്നും വിസ റദ്ദാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രഫസർ അസിം മിത്ര പ്രസ്താവനയിൽ അറിയിച്ചു. “എന്റെ വിദ്യാർഥികളിൽ പലരും വീട്ടിൽ വരാറുണ്ട്. പഠനാവശ്യങ്ങൾക്കാണ് അവരെത്തുന്നത്. എന്റെ ഭാര്യ വച്ചുണ്ടാക്കിയ ഭക്ഷണമാണ് അവർ പലപ്പോഴും കഴിക്കാറ്. പഠനവുമായി ബന്ധപ്പെടാത്ത ഒരു കാര്യങ്ങൾക്കും വിദ്യാർഥികളെ ഉപയോഗിച്ചിട്ടില്ല’’- പ്രഫസർ പറഞ്ഞു. ഈ പ്രഫസർക്ക് എതിരേ സർവകലാശാലയിലെ മറ്റൊരു പ്രഫസർ മുൻപ് കോടതിയെ സമീപിച്ചിരുന്നതാണെന്നും കാൻസസ് സിറ്റി സ്റ്റാർ റിപ്പോർട്ട് ചെയ്തു.