കാബൂൾ: അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി താലിബാൻ. ഖത്തറിൽ ഈ മാസം 14,15,16 തീയതികളിലാണ് കൂടിക്കാഴ്ച നടത്തിയതെന്നും സമാധാന കരാറുകളൊന്നുമുണ്ടാക്കിയിട്ടില്ലെന്നും താലിബാൻ വക്താവ് പറഞ്ഞു.
ഏപ്രിൽ 20 ന് നടക്കാനിരിക്കുന്ന അഫ്ഗാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പ് പ്രശ്നങ്ങൾ പരിഹരിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പ്രതിനിധി സൽമി ഖലിൽസാദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താലിബാൻ- അഫ്ഗാൻ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്ക ഇരുവിഭാഗങ്ങളെയും അനുനയിപ്പിച്ച് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. 2015 മുതലുള്ള അഫ്ഗാൻ- താലിബാൻ പോരാട്ടങ്ങളിൽ 30000 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി അടുത്തിടെ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കാൻ റഷ്യയും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ 20 ന് നടക്കാനിരിക്കുന്ന അഫ്ഗാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പ് പ്രശ്നങ്ങൾ പരിഹരിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പ്രതിനിധി സൽമി ഖലിൽസാദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താലിബാൻ- അഫ്ഗാൻ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിലാണ് അമേരിക്ക ഇരുവിഭാഗങ്ങളെയും അനുനയിപ്പിച്ച് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. 2015 മുതലുള്ള അഫ്ഗാൻ- താലിബാൻ പോരാട്ടങ്ങളിൽ 30000 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി അടുത്തിടെ അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കാൻ റഷ്യയും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.