ബർലിൻ: മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട 18 സൗദി സ്വദേശികൾക്ക് ജർമനി യാത്രാവിലക്ക് ഏർപ്പെടുത്തി.
ജർമനിയിൽ മാത്രമല്ല, ഷെങ്കൻ വീസയുടെ പരിധിയിലുള്ള 26 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും നോർവേ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും ഇവർക്ക് പ്രവേശനം നിഷേധിക്കും.
ഖഷോഗി വധം സംബന്ധിച്ചു മുഴുവൻ വിവരങ്ങളും കിട്ടുന്നതുവരെ സൗദിക്ക് ആയുധവില്പന നിർത്തിവയ്ക്കുമെന്നു ജർമനി നേരത്തെ അറിയിച്ചിരുന്നു.
ജർമനിയിൽ മാത്രമല്ല, ഷെങ്കൻ വീസയുടെ പരിധിയിലുള്ള 26 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും നോർവേ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും ഇവർക്ക് പ്രവേശനം നിഷേധിക്കും.
ഖഷോഗി വധം സംബന്ധിച്ചു മുഴുവൻ വിവരങ്ങളും കിട്ടുന്നതുവരെ സൗദിക്ക് ആയുധവില്പന നിർത്തിവയ്ക്കുമെന്നു ജർമനി നേരത്തെ അറിയിച്ചിരുന്നു.