മുംബൈ: റിസർവ് ബാങ്കിന്റെ ഇന്നു ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ബാങ്കിനും രാജ്യത്തിനു നിർണായകം. റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ രാജിവയ്ക്കാൻ നിർബന്ധിതനാകുന്ന സാഹചര്യം ഒഴിവാകുമെന്നാണു പ്രതീക്ഷ.
റിസർവ് ബാങ്കിന്റെ മേൽ കൂടുതൽ നിയന്ത്രണത്തിനു കേന്ദ്രസർക്കാർ ശ്രമിക്കുന്നതാണു വിഷയം. ഒപ്പം റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽനിന്നു ഗണ്യമായ തുക എടുക്കാൻ ഗവൺമെന്റ് ആഗ്രഹിക്കുന്നു. മാസങ്ങളായി ഇതിനു നടത്തുന്ന ശ്രമങ്ങൾ ഇന്നത്തെ യോഗത്തിൽ രൂക്ഷ ഏറ്റുമുട്ടലായി മാറിയാൽ അദ്ഭുതപ്പെടാനില്ല.
ആർഎസ്എസ് സൈദ്ധാന്തികനും സ്വദേശി ജാഗരൺ മഞ്ച് കൺവീനറുമായ എസ്. ഗുരുമൂർത്തിയാണ് സർക്കാരിനു വേണ്ടി പോര് നയിക്കുക. സെപ്റ്റംബർ 23ലെ ബോർഡ് യോഗത്തിൽ ഗുരുമൂർത്തി കുറേ വിഷയങ്ങൾ ഉന്നയിച്ചിരുന്നു. അവയോടു ബാങ്ക് ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഗുരുമൂർത്തിയും ഗവൺമെന്റും ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾ
1. റിസർവ് ബാങ്ക് ഇത്രയും കരുതൽ ധനം സൂക്ഷിക്കേണ്ടതില്ല. രാജ്യാന്തര മാനദണ്ഡം വച്ചു നോക്കിയാൽ റിസർവ് ബാങ്കിന്റെ ശേഖരത്തിൽ 3.6 ലക്ഷം കോടി രൂപ അധികമുണ്ട്. അതു കേന്ദ്രത്തിനു കൈമാറണം.
2. കിട്ടാക്കട പ്രശ്നത്തിലായ 11 പൊതുമേഖലാ ബാങ്കുകളെ ത്വരിത തിരുത്തൽ പരിപാടി(പിസിഎ)യിൽ ആക്കിയപ്പോൾ ചുമത്തിയ കർശന നിബന്ധനകൾ പിൻവലിക്കണം. ബാങ്കുകളുടെ മൂലധനത്തോതിൽ ഒരു ശതമാനം കുറയ്ക്കണം. പ്രശ്ന കടങ്ങൾക്കുള്ള വകയിരുത്തൽ തോത് കുറയ്ക്കണം.
3. ചെറുകിട വ്യവസായങ്ങൾക്കു വായ്പകൾ കൂടുതൽ ഉദാരമാക്കണം. ആ വായ്പകളുടെ നഷ്ടബാധ്യത കണക്കാക്കുന്നതിനുള്ള മാനദണ്ഡം ചെറുതാക്കണം.
4. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു പ്രത്യേക വായ്പാ സഹായം നല്കണം.
ഇവ ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയാകും. കേന്ദ്രത്തിനു ചെലവാക്കാൻ റിസർവ് ബാങ്ക് കൂടുതൽ പണം നല്കണം. കുഴപ്പത്തിലായ ബാങ്കുകൾ തെറ്റുതിരുത്തി ബലപ്പെടാൻ കാത്തുനിൽക്കരുത്. സർക്കാരിന്റെ നയപരമായ പിശകുകൊണ്ടു കുഴപ്പത്തിലായ വിഭാഗങ്ങൾക്കു പ്രത്യേക സഹായം നല്കണം.
രാജ്യത്തേക്കാൾ ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സ്ഥാപനമാണ് റിസർവ് ബാങ്ക്. ഇന്ത്യയുടേത് ട്രിപ്പിൾ ബിമൈനസും റിസർവ് ബാങ്കിന്റേത് ട്രിപ്പിൾ എയുമാണ്. ഉയർന്ന കരുതൽധനവും പ്രഫഷണൽ മാനേജ്മെന്റുമാണു റിസർവ് ബാങ്കിന് ഉയർന്ന റേറ്റിംഗ് നേടിക്കൊടുത്തത്. കരുതൽ ധനം കുറയ്ക്കുകയും പ്രഫഷണൽ മാനേജ്മെന്റ് ഇല്ലാതാകുകയും ചെയ്താൽ ആ റേറ്റിംഗ് താഴും.
ഇക്കാലമത്രയും റിസർവ് ബാങ്ക് ബോർഡ് ഉപദേശക സമിതി മാത്രമായിരുന്നു. അതു നയപരവും പ്രായോഗികവുമായ തീരുമാനങ്ങൾ എടുക്കുന്ന നിലവന്നാൽ റിസർവ് ബാങ്ക് മേധാവി രാജിവച്ചെന്നു വരാം. ഗവൺമെന്റിന്റെ കൈകടത്തലിനെപ്പറ്റി കഴിഞ്ഞ 26ന് ഒരു പ്രസംഗത്തിൽ തുറന്നടിച്ച ഡെപ്യൂട്ടി ഗവർണർ ഡോ. വിരൽ ആചാര്യയും രാജിവച്ചേക്കും.
റിസർവ് ബാങ്കിന്റെ കരുതൽ ധനം എത്രയാകണമെന്നു തീരുമാനിക്കാൻ കമ്മിറ്റിയെ നിശ്ചയിച്ച് കടുത്ത ഏറ്റുമുട്ടൽ ഒഴിവാക്കുമെന്ന് ഒരു കൂട്ടർ കരുതുന്നു. അപ്പോഴും ബാങ്കുകളുടെ മൂലധന കരുതൽ വ്യവസ്ഥകൾ, ചെറുകിടക്കാർക്കും എൻബിഎഫ്സികൾക്കുമുള്ള സഹായം തുടങ്ങിയ വിഷയങ്ങൾ ബാക്കി നിൽക്കും. ഇവയിൽ ബാങ്കിന്റെ പ്രഫഷണൽ മേധാവികളുടെ വിലയിരുത്തൽ മറികടക്കാൻ ബോർഡോ ഗവൺമെന്റോ തുനിഞ്ഞാൽ കാര്യം കുഴപ്പത്തിലാകും.
റിസർവ് ബാങ്കിന്റെ സ്വയംഭരണം ഇല്ലാതാക്കുന്ന നടപടികൾ ധനകാര്യ കന്പോളങ്ങളിൽ വലിയ പ്രത്യാഘാതം ഉളവാക്കും.
റിസർവ് ബാങ്കിന്റെ മേൽ കൂടുതൽ നിയന്ത്രണത്തിനു കേന്ദ്രസർക്കാർ ശ്രമിക്കുന്നതാണു വിഷയം. ഒപ്പം റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽനിന്നു ഗണ്യമായ തുക എടുക്കാൻ ഗവൺമെന്റ് ആഗ്രഹിക്കുന്നു. മാസങ്ങളായി ഇതിനു നടത്തുന്ന ശ്രമങ്ങൾ ഇന്നത്തെ യോഗത്തിൽ രൂക്ഷ ഏറ്റുമുട്ടലായി മാറിയാൽ അദ്ഭുതപ്പെടാനില്ല.
ആർഎസ്എസ് സൈദ്ധാന്തികനും സ്വദേശി ജാഗരൺ മഞ്ച് കൺവീനറുമായ എസ്. ഗുരുമൂർത്തിയാണ് സർക്കാരിനു വേണ്ടി പോര് നയിക്കുക. സെപ്റ്റംബർ 23ലെ ബോർഡ് യോഗത്തിൽ ഗുരുമൂർത്തി കുറേ വിഷയങ്ങൾ ഉന്നയിച്ചിരുന്നു. അവയോടു ബാങ്ക് ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഗുരുമൂർത്തിയും ഗവൺമെന്റും ഉന്നയിക്കുന്ന പ്രധാന വിഷയങ്ങൾ
1. റിസർവ് ബാങ്ക് ഇത്രയും കരുതൽ ധനം സൂക്ഷിക്കേണ്ടതില്ല. രാജ്യാന്തര മാനദണ്ഡം വച്ചു നോക്കിയാൽ റിസർവ് ബാങ്കിന്റെ ശേഖരത്തിൽ 3.6 ലക്ഷം കോടി രൂപ അധികമുണ്ട്. അതു കേന്ദ്രത്തിനു കൈമാറണം.
2. കിട്ടാക്കട പ്രശ്നത്തിലായ 11 പൊതുമേഖലാ ബാങ്കുകളെ ത്വരിത തിരുത്തൽ പരിപാടി(പിസിഎ)യിൽ ആക്കിയപ്പോൾ ചുമത്തിയ കർശന നിബന്ധനകൾ പിൻവലിക്കണം. ബാങ്കുകളുടെ മൂലധനത്തോതിൽ ഒരു ശതമാനം കുറയ്ക്കണം. പ്രശ്ന കടങ്ങൾക്കുള്ള വകയിരുത്തൽ തോത് കുറയ്ക്കണം.
3. ചെറുകിട വ്യവസായങ്ങൾക്കു വായ്പകൾ കൂടുതൽ ഉദാരമാക്കണം. ആ വായ്പകളുടെ നഷ്ടബാധ്യത കണക്കാക്കുന്നതിനുള്ള മാനദണ്ഡം ചെറുതാക്കണം.
4. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു പ്രത്യേക വായ്പാ സഹായം നല്കണം.
ഇവ ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയാകും. കേന്ദ്രത്തിനു ചെലവാക്കാൻ റിസർവ് ബാങ്ക് കൂടുതൽ പണം നല്കണം. കുഴപ്പത്തിലായ ബാങ്കുകൾ തെറ്റുതിരുത്തി ബലപ്പെടാൻ കാത്തുനിൽക്കരുത്. സർക്കാരിന്റെ നയപരമായ പിശകുകൊണ്ടു കുഴപ്പത്തിലായ വിഭാഗങ്ങൾക്കു പ്രത്യേക സഹായം നല്കണം.
രാജ്യത്തേക്കാൾ ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സ്ഥാപനമാണ് റിസർവ് ബാങ്ക്. ഇന്ത്യയുടേത് ട്രിപ്പിൾ ബിമൈനസും റിസർവ് ബാങ്കിന്റേത് ട്രിപ്പിൾ എയുമാണ്. ഉയർന്ന കരുതൽധനവും പ്രഫഷണൽ മാനേജ്മെന്റുമാണു റിസർവ് ബാങ്കിന് ഉയർന്ന റേറ്റിംഗ് നേടിക്കൊടുത്തത്. കരുതൽ ധനം കുറയ്ക്കുകയും പ്രഫഷണൽ മാനേജ്മെന്റ് ഇല്ലാതാകുകയും ചെയ്താൽ ആ റേറ്റിംഗ് താഴും.
ഇക്കാലമത്രയും റിസർവ് ബാങ്ക് ബോർഡ് ഉപദേശക സമിതി മാത്രമായിരുന്നു. അതു നയപരവും പ്രായോഗികവുമായ തീരുമാനങ്ങൾ എടുക്കുന്ന നിലവന്നാൽ റിസർവ് ബാങ്ക് മേധാവി രാജിവച്ചെന്നു വരാം. ഗവൺമെന്റിന്റെ കൈകടത്തലിനെപ്പറ്റി കഴിഞ്ഞ 26ന് ഒരു പ്രസംഗത്തിൽ തുറന്നടിച്ച ഡെപ്യൂട്ടി ഗവർണർ ഡോ. വിരൽ ആചാര്യയും രാജിവച്ചേക്കും.
റിസർവ് ബാങ്കിന്റെ കരുതൽ ധനം എത്രയാകണമെന്നു തീരുമാനിക്കാൻ കമ്മിറ്റിയെ നിശ്ചയിച്ച് കടുത്ത ഏറ്റുമുട്ടൽ ഒഴിവാക്കുമെന്ന് ഒരു കൂട്ടർ കരുതുന്നു. അപ്പോഴും ബാങ്കുകളുടെ മൂലധന കരുതൽ വ്യവസ്ഥകൾ, ചെറുകിടക്കാർക്കും എൻബിഎഫ്സികൾക്കുമുള്ള സഹായം തുടങ്ങിയ വിഷയങ്ങൾ ബാക്കി നിൽക്കും. ഇവയിൽ ബാങ്കിന്റെ പ്രഫഷണൽ മേധാവികളുടെ വിലയിരുത്തൽ മറികടക്കാൻ ബോർഡോ ഗവൺമെന്റോ തുനിഞ്ഞാൽ കാര്യം കുഴപ്പത്തിലാകും.
റിസർവ് ബാങ്കിന്റെ സ്വയംഭരണം ഇല്ലാതാക്കുന്ന നടപടികൾ ധനകാര്യ കന്പോളങ്ങളിൽ വലിയ പ്രത്യാഘാതം ഉളവാക്കും.