ചെന്നൈ: തമിഴ്നാട്ടിലെ ആറു ജില്ലകളിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ മരണം 45 ആയി. രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കാൻ ഇന്നലെ കൂടുതൽ മന്ത്രിമാർ ദുരിതബാധിത പ്രദേശങ്ങളിലെത്തി.
നാളെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെത്തും. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, ദിണ്ഡിഗൽ, ട്രിച്ചി, ശിവഗംഗ, കരൂർ, കടലൂർ ജില്ലകളിലാണ് ഗജ ചുഴലിക്കാറ്റ് ഏറ്റവും അധികം നാശം വിതച്ചത്. രണ്ട് ലക്ഷത്തോളം പേരാണു ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്.
നാളെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെത്തും. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, ദിണ്ഡിഗൽ, ട്രിച്ചി, ശിവഗംഗ, കരൂർ, കടലൂർ ജില്ലകളിലാണ് ഗജ ചുഴലിക്കാറ്റ് ഏറ്റവും അധികം നാശം വിതച്ചത്. രണ്ട് ലക്ഷത്തോളം പേരാണു ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്.