മുംബൈ: ആരോഗ്യസ്ഥിതി അനുകൂലമായാൽ കോടതിയിൽ ഹാജരാകാമെന്ന്, ബാങ്കുകൾക്കു വൻ വായ്പ കുടിശിക വരുത്തി രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി.
തട്ടിപ്പു നടത്തി വിദേശത്തുകഴിയുന്ന കുറ്റവാളിയായി ചോക്സിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ചോക്സിയുടെ അഭിഭാഷകൻ സഞ്ജയ് അബോട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ആന്റിഗ്വയിൽ കഴിയുന്ന ചോക്സിക്കു യാത്ര ചെയ്യാൻ സാധിക്കില്ലെന്നും വീഡിയോ കോൺഫറന്‍സിംഗ് വഴി മൊഴിയെടുക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചോക്സിയും അനന്തരവൻ നീരവ് മോദിയും ചേർന്നു പഞ്ചാബ് നാഷണൽ ബാങ്കിന് 13,400 കോടി രൂപയുടെ വായ്പ കുടിശികയാണ് വരുത്തിയത്.
തട്ടിപ്പു നടത്തി വിദേശത്തുകഴിയുന്ന കുറ്റവാളിയായി ചോക്സിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ചോക്സിയുടെ അഭിഭാഷകൻ സഞ്ജയ് അബോട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ആന്റിഗ്വയിൽ കഴിയുന്ന ചോക്സിക്കു യാത്ര ചെയ്യാൻ സാധിക്കില്ലെന്നും വീഡിയോ കോൺഫറന്‍സിംഗ് വഴി മൊഴിയെടുക്കാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചോക്സിയും അനന്തരവൻ നീരവ് മോദിയും ചേർന്നു പഞ്ചാബ് നാഷണൽ ബാങ്കിന് 13,400 കോടി രൂപയുടെ വായ്പ കുടിശികയാണ് വരുത്തിയത്.