റാഞ്ചി: ജാർഖണ്ഡിൽ മോഷണശ്രമത്തിനിടെ പിടിയിലായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. റാഞ്ചിയിലെ ഹഹാപ് ഗ്രാമത്തിലാണു സംഭവം. ഒരു വീട്ടിൽ കൊള്ളയ്ക്കു ശ്രമിച്ച ആളെയാണു നാട്ടുകാർ മർദിച്ചു കൊലപ്പെടുത്തിയത്.
കരംസിംഗ് മുണ്ടയുടെ വീട്ടിൽ മോഷണത്തിനായി നാലംഗ സംഘം ഇരച്ചുകയറി. മോഷ്ടാക്കൾ കുടുംബാംഗങ്ങളെ ആക്രമിച്ചെങ്കിലും മോഷ്ടാക്കളിൽ ഒരാളെ കുടുംബാംഗങ്ങൾ ചേർന്നു പിടികൂടി. ഇവർ ഒച്ചവച്ചതിനെ തുടർന്ന് നാട്ടുകാരും ഒത്തുകൂടി. ഇവർ കൂട്ടം ചേർന്ന് മോഷ്ടാവിനെ മർദിക്കുകയായിരുന്നു. പിന്നീട് ഇയാളെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
സമീപഗ്രാമവാസിയായ റിച്ചു മുണ്ടയാണ് കൊല്ലപ്പെട്ടതെന്നാണു പോലീസ് പറയുന്നത്. മോഷണശ്രമത്തിനിടെ മൂന്നു കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. മോഷണസംഘത്തിലെ മറ്റു മൂന്നുപേർ രക്ഷപ്പെട്ടു. ആടിനെ വിറ്റു കിട്ടിയ 35000 രൂപ മോഷ്ടിക്കുന്നതിനു വേണ്ടിയാണ് സംഘം എത്തിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
കരംസിംഗ് മുണ്ടയുടെ വീട്ടിൽ മോഷണത്തിനായി നാലംഗ സംഘം ഇരച്ചുകയറി. മോഷ്ടാക്കൾ കുടുംബാംഗങ്ങളെ ആക്രമിച്ചെങ്കിലും മോഷ്ടാക്കളിൽ ഒരാളെ കുടുംബാംഗങ്ങൾ ചേർന്നു പിടികൂടി. ഇവർ ഒച്ചവച്ചതിനെ തുടർന്ന് നാട്ടുകാരും ഒത്തുകൂടി. ഇവർ കൂട്ടം ചേർന്ന് മോഷ്ടാവിനെ മർദിക്കുകയായിരുന്നു. പിന്നീട് ഇയാളെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
സമീപഗ്രാമവാസിയായ റിച്ചു മുണ്ടയാണ് കൊല്ലപ്പെട്ടതെന്നാണു പോലീസ് പറയുന്നത്. മോഷണശ്രമത്തിനിടെ മൂന്നു കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. മോഷണസംഘത്തിലെ മറ്റു മൂന്നുപേർ രക്ഷപ്പെട്ടു. ആടിനെ വിറ്റു കിട്ടിയ 35000 രൂപ മോഷ്ടിക്കുന്നതിനു വേണ്ടിയാണ് സംഘം എത്തിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.