ലോസ് ആഞ്ചലസ്: ജമാൽ ഖഷോഗി വധത്തിൽ സിഐഎയുടെ പൂർണ റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്കകം ലഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണെന്ന നിഗമനത്തിൽ സിഐഎ എത്തിയതായി മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. സിഐഎ മേധാവി ജിനാ ഹെസ്പലുമായി സംസാരിച്ചിരുന്നു. ആരാണ് വധത്തിന് ഉത്തരവിട്ടതെന്നും ആരാണ് നടപ്പാക്കിയതെന്നും വിശദമാക്കുന്ന പൂർണ റിപ്പോർട്ട് ചൊവ്വായ്ചയ്ക്കകം ലഭിക്കുമെന്നു ട്രംപ് പറഞ്ഞു.
ഇതിനിടെ ഖഷോഗി വധവുമായി ബന്ധപ്പെട്ട രണ്ടാമതൊരു ഓഡിയോ ടേപ്പുകൂടി തുർക്കിക്കു കിട്ടിയതായി റിപ്പോർട്ടുണ്ട്. ഖഷോഗിയെ എപ്രകാരം വധിക്കണം തുടങ്ങിയ വിശദാംശങ്ങൾ സൗദിയിൽ നിന്നെത്തിയ കൊലയാളി സംഘം ചർച്ച ചെയ്യുന്നത് ഇതിൽ കേൾക്കാം.
ടേപ്പ് കേൾക്കില്ല
ഖഷോഗി വധം സംബന്ധിച്ച ഓഡിയോ ടേപ്പിലെ വിവരങ്ങൾ ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയെന്നും ടേപ്പ് കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. ഖഷോഗി അനുഭവിച്ച ഭീകര പീഡനം വ്യക്തമാക്കുന്നതാണു ടേപ്പ്. കേൾക്കാൻ പറ്റില്ല-ട്രംപ് ഫോക്സ് ന്യൂസിനോടു പറഞ്ഞു.
ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണെന്ന നിഗമനത്തിൽ സിഐഎ എത്തിയതായി മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. സിഐഎ മേധാവി ജിനാ ഹെസ്പലുമായി സംസാരിച്ചിരുന്നു. ആരാണ് വധത്തിന് ഉത്തരവിട്ടതെന്നും ആരാണ് നടപ്പാക്കിയതെന്നും വിശദമാക്കുന്ന പൂർണ റിപ്പോർട്ട് ചൊവ്വായ്ചയ്ക്കകം ലഭിക്കുമെന്നു ട്രംപ് പറഞ്ഞു.
ഇതിനിടെ ഖഷോഗി വധവുമായി ബന്ധപ്പെട്ട രണ്ടാമതൊരു ഓഡിയോ ടേപ്പുകൂടി തുർക്കിക്കു കിട്ടിയതായി റിപ്പോർട്ടുണ്ട്. ഖഷോഗിയെ എപ്രകാരം വധിക്കണം തുടങ്ങിയ വിശദാംശങ്ങൾ സൗദിയിൽ നിന്നെത്തിയ കൊലയാളി സംഘം ചർച്ച ചെയ്യുന്നത് ഇതിൽ കേൾക്കാം.
ടേപ്പ് കേൾക്കില്ല
ഖഷോഗി വധം സംബന്ധിച്ച ഓഡിയോ ടേപ്പിലെ വിവരങ്ങൾ ഇന്റലിജൻസ് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയെന്നും ടേപ്പ് കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. ഖഷോഗി അനുഭവിച്ച ഭീകര പീഡനം വ്യക്തമാക്കുന്നതാണു ടേപ്പ്. കേൾക്കാൻ പറ്റില്ല-ട്രംപ് ഫോക്സ് ന്യൂസിനോടു പറഞ്ഞു.