ശ്രീനഗർ: ജമ്മു കാഷ്മീരിൽ വ്യത്യസ്ത ഇടങ്ങളിൽനിന്നു യുവാക്കളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
സൈന്യത്തിനു വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ചു പുൽവായ ജില്ലയിൽനിന്നു വ്യാഴാഴ്ച തട്ടികൊണ്ടു പോയ നദീം മൻസൂറിനെ ഹിസ്ബുൾ മുജാഹിദീൻ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് മൃതദേഹം ലഭിച്ചത്.
നദീമിനെ വെടിവച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഭീകരർ പുറത്തുവിട്ടിരുന്നു. സൈന്യത്തിനു ഭീകരരുടെ വിവരങ്ങൾ താൻ ചോർത്തി നൽകിയതായി നദീം ഭീകരരോടു പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നദീം സൈന്യത്തിന്റെ ചാരനാണെന്നുള്ള ഹിസ്ബുൾ കമാൻഡർ റിയാസ് നയികോയുടെ ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്.
ഷോപ്പിയാനിൽനിന്നു ശനിയാഴ്ച രാവിലെ ഭീകരർ തട്ടിക്കൊണ്ടുപോയ 19 വയസുകാരന്റെ മൃതദേഹം ദക്ഷിണകാഷ്മീരിലെ ഹെർമെയിൻ ഗ്രാമത്തിൽനിന്നു കണ്ടെത്തി. തലയറത്ത നിലയിലാണ് മൃതദേഹം. കുൽഗാം ജില്ലയിലെ മൻസഗാം സ്വദേശിയായ ഹസീഫ് അഷ്റഫാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
സൈന്യത്തിനു വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ചു പുൽവായ ജില്ലയിൽനിന്നു വ്യാഴാഴ്ച തട്ടികൊണ്ടു പോയ നദീം മൻസൂറിനെ ഹിസ്ബുൾ മുജാഹിദീൻ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് മൃതദേഹം ലഭിച്ചത്.
നദീമിനെ വെടിവച്ചു കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഭീകരർ പുറത്തുവിട്ടിരുന്നു. സൈന്യത്തിനു ഭീകരരുടെ വിവരങ്ങൾ താൻ ചോർത്തി നൽകിയതായി നദീം ഭീകരരോടു പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നദീം സൈന്യത്തിന്റെ ചാരനാണെന്നുള്ള ഹിസ്ബുൾ കമാൻഡർ റിയാസ് നയികോയുടെ ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്.
ഷോപ്പിയാനിൽനിന്നു ശനിയാഴ്ച രാവിലെ ഭീകരർ തട്ടിക്കൊണ്ടുപോയ 19 വയസുകാരന്റെ മൃതദേഹം ദക്ഷിണകാഷ്മീരിലെ ഹെർമെയിൻ ഗ്രാമത്തിൽനിന്നു കണ്ടെത്തി. തലയറത്ത നിലയിലാണ് മൃതദേഹം. കുൽഗാം ജില്ലയിലെ മൻസഗാം സ്വദേശിയായ ഹസീഫ് അഷ്റഫാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.