കോൽക്കത്ത: കോൽക്കത്തയിൽ നിർമാണത്തിലിരുന്ന 60 നില കെട്ടിടത്തിൽ അഗ്നിബാധ. വൈകിട്ട് അഞ്ചോടെ 51, 51 നിലകളിലാണു തീപടർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കോൽക്കത്തയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമാണ് ദി 42 എന്ന ടവർ. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അതേസമയം, വെൽഡിംഗ് പ്രവർത്തനങ്ങൾക്കിടെ എസി മെഷീനുകളിൽ ഉപയോഗിക്കുന്ന നൈലോണ്‍ നെറ്റിലൂടെയാണു തീ പടർന്നതെന്നാണു സൂചന.
കോൽക്കത്ത നഗരത്തിൽ കെട്ടിടങ്ങളിൽ തീ പടരുന്നത് അടുത്തിടെ പതിവാണ്. സെപ്റ്റംബറിൽ ബുറാബസാറിലെ ബഗ്രീ മാർക്കറ്റിൽ തീപിടിത്തമുണ്ടായിരുന്നു. ഒക്ടോബറിൽ കൽക്കട്ട മെഡിക്കൽ കോളജ് ആശുപത്രിയിലും തീപിടിത്തമുണ്ടായി.
കോൽക്കത്തയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമാണ് ദി 42 എന്ന ടവർ. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അതേസമയം, വെൽഡിംഗ് പ്രവർത്തനങ്ങൾക്കിടെ എസി മെഷീനുകളിൽ ഉപയോഗിക്കുന്ന നൈലോണ്‍ നെറ്റിലൂടെയാണു തീ പടർന്നതെന്നാണു സൂചന.
കോൽക്കത്ത നഗരത്തിൽ കെട്ടിടങ്ങളിൽ തീ പടരുന്നത് അടുത്തിടെ പതിവാണ്. സെപ്റ്റംബറിൽ ബുറാബസാറിലെ ബഗ്രീ മാർക്കറ്റിൽ തീപിടിത്തമുണ്ടായിരുന്നു. ഒക്ടോബറിൽ കൽക്കട്ട മെഡിക്കൽ കോളജ് ആശുപത്രിയിലും തീപിടിത്തമുണ്ടായി.