ന്യൂഡൽഹി: ലോംഗെവാല യുദ്ധനായകൻ ബ്രിഗേഡിയർ കുൽദീപ് സിംഗ് ചാന്ദ്പുരി(78) അന്തരിച്ചു. 1971-ലെ യുദ്ധത്തിൽ നിർണായക നേതൃത്വം വഹിച്ച ചാന്ദ്പുരിക്ക് ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതിയായ മഹാവീരചക്ര ലഭിച്ചിട്ടുണ്ട്. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു അന്ത്യം.
1971 ഡിസംബർ അഞ്ചിനാണ് രാജസ്ഥാനിലെ ലോംഗെവാലയും രാംഗഡും പിടിച്ചെടുക്കാൻ പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തിയത്. ടാങ്കുകളും ആധുനിക സൈനിക സംവിധാനങ്ങളുമായി പാക് സൈന്യം കടന്നാക്രമിക്കുകയായിരുന്നു. എന്നാൽ, അന്നു രാത്രിതന്നെ ബ്രിഗേഡിയർ ചാന്ദ്പുരിയുടെ നേതൃത്വത്തിൽ 23 പഞ്ചാബ് എ കന്പനി ശക്തമായി തിരിച്ചടിച്ചു. രാത്രി മുഴുവൻ നീണ്ട പ്രത്യാക്രമണത്തിൽ പാക് സൈന്യം നിലംപരിശായി. വ്യോമസേനയും ആക്രമണത്തിൽ പങ്കെടുത്തു.
ലോംഗെവാല യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജെ.പി. ദത്ത ബോർഡർ എന്ന വിഖ്യാത ബോളിവുഡ് ചിത്രം അണിയിച്ചൊരുക്കിയത്. സിനിമയിൽ സണ്ണി ഡിയോളാണ് ബ്രിഗേഡിയർ ചാന്ദ്പുരിയുടെ വേഷം അഭിനയിച്ചത്.
1963ൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ നിന്നാണ് കുൽദീപ് സിംഗ് ചാന്ദ്പുരി സൈനിക പരിശീലനം പൂർത്തിയാക്കിയത്. പിന്നീട് ഇരുപത്തിമൂന്നാം പഞ്ചാബ് റെജിമെന്റിന്റെ ഭാഗമായി. 1965ൽ പാശ്ചാത്യ യുദ്ധമേഖലകളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് യുണൈറ്റഡ് നേഷൻസ് എമർജൻസി ഫോഴ്സിന്റെ ഭാഗമായും ഒരു വർഷം സേവമനുഷ്ഠിച്ചു.
1971 ഡിസംബർ അഞ്ചിനാണ് രാജസ്ഥാനിലെ ലോംഗെവാലയും രാംഗഡും പിടിച്ചെടുക്കാൻ പാക്കിസ്ഥാൻ സൈന്യം ആക്രമണം നടത്തിയത്. ടാങ്കുകളും ആധുനിക സൈനിക സംവിധാനങ്ങളുമായി പാക് സൈന്യം കടന്നാക്രമിക്കുകയായിരുന്നു. എന്നാൽ, അന്നു രാത്രിതന്നെ ബ്രിഗേഡിയർ ചാന്ദ്പുരിയുടെ നേതൃത്വത്തിൽ 23 പഞ്ചാബ് എ കന്പനി ശക്തമായി തിരിച്ചടിച്ചു. രാത്രി മുഴുവൻ നീണ്ട പ്രത്യാക്രമണത്തിൽ പാക് സൈന്യം നിലംപരിശായി. വ്യോമസേനയും ആക്രമണത്തിൽ പങ്കെടുത്തു.
ലോംഗെവാല യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജെ.പി. ദത്ത ബോർഡർ എന്ന വിഖ്യാത ബോളിവുഡ് ചിത്രം അണിയിച്ചൊരുക്കിയത്. സിനിമയിൽ സണ്ണി ഡിയോളാണ് ബ്രിഗേഡിയർ ചാന്ദ്പുരിയുടെ വേഷം അഭിനയിച്ചത്.
1963ൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ നിന്നാണ് കുൽദീപ് സിംഗ് ചാന്ദ്പുരി സൈനിക പരിശീലനം പൂർത്തിയാക്കിയത്. പിന്നീട് ഇരുപത്തിമൂന്നാം പഞ്ചാബ് റെജിമെന്റിന്റെ ഭാഗമായി. 1965ൽ പാശ്ചാത്യ യുദ്ധമേഖലകളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് യുണൈറ്റഡ് നേഷൻസ് എമർജൻസി ഫോഴ്സിന്റെ ഭാഗമായും ഒരു വർഷം സേവമനുഷ്ഠിച്ചു.