ചെന്നൈ: തമിഴ്നാട്ടിലെ ആറു ജില്ലകളിൽ വീശിയടിച്ച ഗജ ചുഴലിക്കാറ്റിൽ മരണം 33 ആയി. ഒരു ലക്ഷത്തോളം മരങ്ങളും മുപ്പതിനായിരത്തോളം വൈദ്യുതി പോസ്റ്റുകളും ഗജ പിഴുതെറിഞ്ഞെന്നു മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. മരിച്ചവരിൽ 11 സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടും. നിരവധി കന്നുകാലികളും വന്യമൃഗങ്ങളും ചത്തു.
ഗജ എത്തുന്നതിനുമുന്പ് 82,000 ആളുകളെ ഒഴിപ്പിച്ചിരുന്നു. 471 ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിച്ചു. 1,77,500 പേർ 351 ദുരിതാശ്വാസ ക്യാന്പുകളിലുണ്ട്.
ഗജ എത്തുന്നതിനുമുന്പ് 82,000 ആളുകളെ ഒഴിപ്പിച്ചിരുന്നു. 471 ദുരിതാശ്വാസ ക്യാന്പുകൾ ആരംഭിച്ചു. 1,77,500 പേർ 351 ദുരിതാശ്വാസ ക്യാന്പുകളിലുണ്ട്.