വാഷിംഗ്ടൺ: 12,000 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങി സ്വകാര്യ ബഹിരാകാശ റിസർച്ച് കന്പനിയായ സ്പേസ് എക്സ്. ഇതിനുള്ള അനുമതി കന്പനിക്കു നൽകിയതായി യുഎസ് ഫെഡറൽ കമ്യൂണിക്കേഷൻ കമ്മീഷൻ(എഫ്സിസി) അറിയിച്ചു.
ഒന്പതു വർഷത്തിനുള്ളിൽ മുഴുവൻ ഉപഗ്രഹങ്ങളും ബഹിരാകാശത്തെത്തിക്കണമെന്ന നിബന്ധനയോടെയാണ് എഫ്സിസി സ്പേസ് എക്സിനു അനുമതി നൽകിയിരിക്കുന്നത്. ഇന്റർനെറ്റ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഉപഗ്രഹങ്ങളാണ് സ്പേസ് എക്സ് വിക്ഷേപിക്കുന്നതെന്നാണ് വിവരം. പദ്ധതിയിലെ ആദ്യ ഉപഗ്രഹം 2020ൽ ഭ്രമണപഥത്തിലെത്തിക്കുമെന്നു സ്പേസ് എക്സ് അറിയിച്ചു.
കെപ്ലെർ(140 ഉപഗ്രഹങ്ങൾ), ടെലിസാറ്റ്(117 ഉപഗ്രഹങ്ങൾ), ലിയോസാറ്റ്(78 ഉപഗ്രഹങ്ങൾ) എന്നീ കന്പനികൾക്കും എഫസിസി ഉപഗ്രഹ വിക്ഷേപണത്തിന് അനുമതി നൽകിയിട്ടുണ്ട്.
ഒന്പതു വർഷത്തിനുള്ളിൽ മുഴുവൻ ഉപഗ്രഹങ്ങളും ബഹിരാകാശത്തെത്തിക്കണമെന്ന നിബന്ധനയോടെയാണ് എഫ്സിസി സ്പേസ് എക്സിനു അനുമതി നൽകിയിരിക്കുന്നത്. ഇന്റർനെറ്റ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഉപഗ്രഹങ്ങളാണ് സ്പേസ് എക്സ് വിക്ഷേപിക്കുന്നതെന്നാണ് വിവരം. പദ്ധതിയിലെ ആദ്യ ഉപഗ്രഹം 2020ൽ ഭ്രമണപഥത്തിലെത്തിക്കുമെന്നു സ്പേസ് എക്സ് അറിയിച്ചു.
കെപ്ലെർ(140 ഉപഗ്രഹങ്ങൾ), ടെലിസാറ്റ്(117 ഉപഗ്രഹങ്ങൾ), ലിയോസാറ്റ്(78 ഉപഗ്രഹങ്ങൾ) എന്നീ കന്പനികൾക്കും എഫസിസി ഉപഗ്രഹ വിക്ഷേപണത്തിന് അനുമതി നൽകിയിട്ടുണ്ട്.