ന്യൂഡൽഹി: സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട അലോക് വർമയ്ക്കെതിരായ ആരോപണങ്ങളിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (സിവി സി) ചില കണ്ടെത്തലുകൾ അത്ര അഭിലഷണീയമല്ലെന്നു സുപ്രീംകോടതി. കമ്മീഷന്റെ റിപ്പോർട്ട് സമഗ്രമാണെന്നു വിലയിരുത്തിയ സുപ്രീംകോടതിയുടെ നിരീക്ഷണം ഇങ്ങനെ.
ചില കാര്യങ്ങൾ വളരെ അഭിലഷണീയമാണ്. എന്നാൽ, ചില കാര്യങ്ങൾ ഒട്ടും അഭിലഷണീയമല്ല. ആ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി റിപ്പോർട്ടിന്റെ ഈ രത്നചുരു ക്കം വർമയുടെ അഭിഭാഷകൻ ഫാലി.എസ് നരിമാനോട് പറഞ്ഞു.
അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നു സിവി സി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റീസ് എ.കെ പട്നായിക്കും ഒരു റിപ്പോർട്ട് നൽകിയിട്ടുണ്ട്. സിവിസി റിപ്പോർട്ട് മുഖേന സീൽ ചെയ്ത കവറിൽ വർമയ്ക്കു നൽകാനും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസ് എസ്.കെ കൗൾ, ജസ്റ്റീസ് കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് സുപ്രീംകോടതി രജിസ്ട്രിയോട് നിർദേശിച്ചു. അലോക് വർമയുടെ മറുപടി തിങ്കളാഴ്ച ഒരു മണിയോടെ സീൽ ചെയത് കവറിൽ സുപ്രീംകോടതിയെ ഏൽപ്പിക്കണം. ചൊവ്വാഴ്ചയാണ് കേസ് ഇനി പരിഗണി ക്കുക.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, കേന്ദ്ര വിജിലൻസ് കമ്മീഷനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർക്കു നൽകാനും നിർദേശിച്ചിട്ടുണ്ട്.നിർണായക റിപ്പോർട്ടി ന്മേൽ കർശന ജാഗ്രത പുലർത്തണമെന്ന് അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടും സുപ്രീംകോടതി നിർദേശിച്ചു. റിപ്പോർട്ടിൻമേൽ കേന്ദ്ര സർക്കാരോ മറ്റു കക്ഷികളോ പ്രതികരണങ്ങൾ ഫയൽ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
റിപ്പോർട്ട് സിബിഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയ്ക്കു നൽകണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.
അസ്താനയുടെ അഭിഭാഷകനായ മുകുൾ റൊഹ്തഗി ശബ്ദമുയർത്തി ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടാ യില്ല. രാകേഷ് അസ്താനയ്ക്കെതിരായി അന്വേഷണം നടത്തിയിരുന്ന സിബിഐ ഉദ്യോഗസ്ഥൻ അജയ്കുമാർ ബാസിയെ ആൻഡമാൻ നിക്കോബാറിലേക്ക് സ്ഥലംമാറ്റിയത് സംബന്ധിച്ച പരാതി ചൊവ്വാഴ്ച കേൾക്കാമെന്നും കോടതി പറഞ്ഞു.
അതിനിടെ സിബിഐ ഡയറക്ടർ അലോക് വർമയെ നീക്കം ചെയ്തതിനെതിരേ മല്ലികാർജുൻ ഖാർഗെയുടെ ഹർജിയും കേൾക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. നിങ്ങളുടെ കാര്യം ഞങ്ങൾ വിട്ടുപോയി എന്നാണ് അതിനു ചീഫ് ജസ്റ്റീസ് മറുപടി പറഞ്ഞത്.
സെബി മാത്യു
ചില കാര്യങ്ങൾ വളരെ അഭിലഷണീയമാണ്. എന്നാൽ, ചില കാര്യങ്ങൾ ഒട്ടും അഭിലഷണീയമല്ല. ആ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി റിപ്പോർട്ടിന്റെ ഈ രത്നചുരു ക്കം വർമയുടെ അഭിഭാഷകൻ ഫാലി.എസ് നരിമാനോട് പറഞ്ഞു.
അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നു സിവി സി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റീസ് എ.കെ പട്നായിക്കും ഒരു റിപ്പോർട്ട് നൽകിയിട്ടുണ്ട്. സിവിസി റിപ്പോർട്ട് മുഖേന സീൽ ചെയ്ത കവറിൽ വർമയ്ക്കു നൽകാനും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസ് എസ്.കെ കൗൾ, ജസ്റ്റീസ് കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് സുപ്രീംകോടതി രജിസ്ട്രിയോട് നിർദേശിച്ചു. അലോക് വർമയുടെ മറുപടി തിങ്കളാഴ്ച ഒരു മണിയോടെ സീൽ ചെയത് കവറിൽ സുപ്രീംകോടതിയെ ഏൽപ്പിക്കണം. ചൊവ്വാഴ്ചയാണ് കേസ് ഇനി പരിഗണി ക്കുക.
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, കേന്ദ്ര വിജിലൻസ് കമ്മീഷനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർക്കു നൽകാനും നിർദേശിച്ചിട്ടുണ്ട്.നിർണായക റിപ്പോർട്ടി ന്മേൽ കർശന ജാഗ്രത പുലർത്തണമെന്ന് അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടും സുപ്രീംകോടതി നിർദേശിച്ചു. റിപ്പോർട്ടിൻമേൽ കേന്ദ്ര സർക്കാരോ മറ്റു കക്ഷികളോ പ്രതികരണങ്ങൾ ഫയൽ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
റിപ്പോർട്ട് സിബിഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയ്ക്കു നൽകണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.
അസ്താനയുടെ അഭിഭാഷകനായ മുകുൾ റൊഹ്തഗി ശബ്ദമുയർത്തി ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടാ യില്ല. രാകേഷ് അസ്താനയ്ക്കെതിരായി അന്വേഷണം നടത്തിയിരുന്ന സിബിഐ ഉദ്യോഗസ്ഥൻ അജയ്കുമാർ ബാസിയെ ആൻഡമാൻ നിക്കോബാറിലേക്ക് സ്ഥലംമാറ്റിയത് സംബന്ധിച്ച പരാതി ചൊവ്വാഴ്ച കേൾക്കാമെന്നും കോടതി പറഞ്ഞു.
അതിനിടെ സിബിഐ ഡയറക്ടർ അലോക് വർമയെ നീക്കം ചെയ്തതിനെതിരേ മല്ലികാർജുൻ ഖാർഗെയുടെ ഹർജിയും കേൾക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. നിങ്ങളുടെ കാര്യം ഞങ്ങൾ വിട്ടുപോയി എന്നാണ് അതിനു ചീഫ് ജസ്റ്റീസ് മറുപടി പറഞ്ഞത്.
സെബി മാത്യു