അമരാവതി: കേസ് അന്വേഷണം നടത്താൻ സിബിഐക്കു നൽകിയിരുന്ന പൊതു അനുമതി ആന്ധ്രപ്രദേശു പശ്ചിമബംഗാളും പിൻവലിച്ചു. സിബിഐയുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണു ആന്ധ്ര സർക്കാർ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് ഉപമുഖ്യമന്ത്രി എൻ. ചിന്നരാജപ്പ പറഞ്ഞു.
പൊതു അനുമതി പിൻവലിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു കേസ് അന്വേഷണങ്ങൾ നടത്തണമെങ്കിൽ സിബിഐ പ്രത്യേക അനുമതി വാങ്ങണം. സമാന തീരുമാനം ആന്ധ്ര സർക്കാർ കൈക്കൊണ്ടതിനെത്തുടർന്നാണു പശ്ചിമബംഗാളും അനുമതി നിഷേധിച്ചത്. നേരത്തെ കർണാടകവും സിബിഐക്കുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നു.
പൊതു അനുമതി പിൻവലിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു കേസ് അന്വേഷണങ്ങൾ നടത്തണമെങ്കിൽ സിബിഐ പ്രത്യേക അനുമതി വാങ്ങണം. സമാന തീരുമാനം ആന്ധ്ര സർക്കാർ കൈക്കൊണ്ടതിനെത്തുടർന്നാണു പശ്ചിമബംഗാളും അനുമതി നിഷേധിച്ചത്. നേരത്തെ കർണാടകവും സിബിഐക്കുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നു.