ന്യൂഡൽഹി: രാജ്യവിരുദ്ധനെന്നു സംഘപരിവാർ പ്രചാരകർ മുദ്രകുത്തിയതോടെ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയ ടി.എം. കൃഷ്ണയുടെ സംഗീത കച്ചേരി ആം ആദ്മി സർക്കാർ മുൻകൈയെടുത്ത് ഇന്നു ഡൽഹിയിൽ നടത്തും.
ഡൽഹി സാകേതിലെ അജൈബ് വില്ലേജിലെ ഗാർഡൻ ഓഫ് ഫൈവ് സെൻസസിൽ വൈകുന്നേരം 6.30നാണ് പരിപാടി. കർണാടിക് സംഗീതത്തിന്റെ പ്രൗഢ വേദികളിലെ സജീവ സാന്നിധ്യമാണ് മാഗ്സസെ അവാർഡ് ജേതാവ് കൂടിയായ തൊടൂർ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണ. രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളും കുറിക്കു കൊള്ളുന്ന അഭിപ്രായ പ്രകടനങ്ങളും നടത്തുന്നതും നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനങ്ങളുന്നയിക്കുന്നതുമാണ് അദ്ദേഹത്തെ സംഘപരിവാർ ശക്തികൾക്ക് അനഭിമതനാക്കി മാറ്റിയത്. സംഗീതത്തിലെ ജാതീയതയെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തിട്ടുണ്ട്.
രാജ്യവിരുദ്ധനെന്ന് ട്രോളുകളിലൂടെ ആക്ഷേപം ഉയർന്നതിനെ തുടർന്ന് സ്പിക് മാക്കേയുമായി ചേർന്ന് നടത്താനിരുന്ന ടി.എം. കൃഷ്ണയുടെ കച്ചേരി ഉൾപ്പടെയുള്ള പരിപാടികളിൽ നിന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പിൻമാറുകയായിരുന്നു. ആര് വേദി തന്നാലും ഡൽഹിയിൽ പാടാൻ തയാറാണെന്ന് ടി.എം കൃഷ്ണ പ്രഖ്യാപിച്ചതോടെയാണ് സന്നദ്ധത അറിയിച്ച് കേജരിവാൾ സർക്കാർ രംഗത്തെത്തിയത്.
ആം ആദ്മി പാർട്ടി സർക്കാരിന് പുറമേ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയനും ടി.എം. കൃഷ്ണയ്്ക്കു വേദിയൊരുക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്് സായി ബാലാജിയാണ് സന്നദ്ധത അറിയിച്ചത്. 2015ൽ പാക്കിസ്ഥാനി ഗസൽ ഗായകന്റെ മുംബൈയിലെ പരിപാടിക്കെതിരേ ശിവസേന പ്രതിഷേധം അഴിച്ചു വിട്ടപ്പോഴും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഡൽഹിയിൽ പരിപാടി നടത്താൻ വേദിയൊരുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഡൽഹി സാകേതിലെ അജൈബ് വില്ലേജിലെ ഗാർഡൻ ഓഫ് ഫൈവ് സെൻസസിൽ വൈകുന്നേരം 6.30നാണ് പരിപാടി. കർണാടിക് സംഗീതത്തിന്റെ പ്രൗഢ വേദികളിലെ സജീവ സാന്നിധ്യമാണ് മാഗ്സസെ അവാർഡ് ജേതാവ് കൂടിയായ തൊടൂർ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണ. രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളും കുറിക്കു കൊള്ളുന്ന അഭിപ്രായ പ്രകടനങ്ങളും നടത്തുന്നതും നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനങ്ങളുന്നയിക്കുന്നതുമാണ് അദ്ദേഹത്തെ സംഘപരിവാർ ശക്തികൾക്ക് അനഭിമതനാക്കി മാറ്റിയത്. സംഗീതത്തിലെ ജാതീയതയെയും അദ്ദേഹം ശക്തമായി ചോദ്യം ചെയ്തിട്ടുണ്ട്.
രാജ്യവിരുദ്ധനെന്ന് ട്രോളുകളിലൂടെ ആക്ഷേപം ഉയർന്നതിനെ തുടർന്ന് സ്പിക് മാക്കേയുമായി ചേർന്ന് നടത്താനിരുന്ന ടി.എം. കൃഷ്ണയുടെ കച്ചേരി ഉൾപ്പടെയുള്ള പരിപാടികളിൽ നിന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പിൻമാറുകയായിരുന്നു. ആര് വേദി തന്നാലും ഡൽഹിയിൽ പാടാൻ തയാറാണെന്ന് ടി.എം കൃഷ്ണ പ്രഖ്യാപിച്ചതോടെയാണ് സന്നദ്ധത അറിയിച്ച് കേജരിവാൾ സർക്കാർ രംഗത്തെത്തിയത്.
ആം ആദ്മി പാർട്ടി സർക്കാരിന് പുറമേ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയനും ടി.എം. കൃഷ്ണയ്്ക്കു വേദിയൊരുക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്് സായി ബാലാജിയാണ് സന്നദ്ധത അറിയിച്ചത്. 2015ൽ പാക്കിസ്ഥാനി ഗസൽ ഗായകന്റെ മുംബൈയിലെ പരിപാടിക്കെതിരേ ശിവസേന പ്രതിഷേധം അഴിച്ചു വിട്ടപ്പോഴും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഡൽഹിയിൽ പരിപാടി നടത്താൻ വേദിയൊരുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.