കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് തുടർച്ചയായി രണ്ടാം ദിവസവും എംപിമാരുടെ കൈയ്യാങ്കളിക്കു വേദിയായി.
ഇരുപക്ഷത്തുമുള്ള എംപിമാർ പരസ്പരം മുളകുപൊടി എറിഞ്ഞും ഫർണിച്ചർ എറിഞ്ഞും നടത്തിയ പോരാട്ടത്തിന്റെ അന്ത്യത്തിൽ സ്പീക്കർ പോലീസിനെ വിളിച്ചുവരുത്തി. സഭ തിങ്കളാഴ്ചവരെ നിർത്തിവച്ചതായി സ്പീക്കർ പ്രഖ്യാപിച്ചു.
ഇതിനിടെ രണ്ടാംവട്ടവും രാജപക്സെയ്ക്കെതിരേയുള്ള അ വിശ്വാസ പ്രമേയം സഭ പാസാക്കി.
ഇന്നലെ സഭ തുടങ്ങിയപ്പോൾ തന്നെ രാജപക്സെയുടെ ഗ്രൂപ്പുകാരനായ അരുന്ധിക ഫെർണാണ്ടോ സ്പീക്കറുടെ കസേരയിൽ കയറിയിരുന്നു. സ്പീക്കർക്കു നേരെ ചില എംപിമാർ പുസ്തകവും കുപ്പികളും മുളകുപൊടിയും വലിച്ചെറിഞ്ഞു.
വിക്രമസിംഗെയുടെ കക്ഷിയിലെ രണ്ട് എംപിമാർ കത്തിയുമായാണു സഭയിൽ എത്തിയതെന്നും ഇവരെ അറസ്റ്റു ചെയ്യണമെന്നും രാജപക്സെ വിഭാഗക്കാർ ആവശ്യപ്പെട്ടു.
ഇരുപക്ഷത്തുമുള്ള എംപിമാർ പരസ്പരം മുളകുപൊടി എറിഞ്ഞും ഫർണിച്ചർ എറിഞ്ഞും നടത്തിയ പോരാട്ടത്തിന്റെ അന്ത്യത്തിൽ സ്പീക്കർ പോലീസിനെ വിളിച്ചുവരുത്തി. സഭ തിങ്കളാഴ്ചവരെ നിർത്തിവച്ചതായി സ്പീക്കർ പ്രഖ്യാപിച്ചു.
ഇതിനിടെ രണ്ടാംവട്ടവും രാജപക്സെയ്ക്കെതിരേയുള്ള അ വിശ്വാസ പ്രമേയം സഭ പാസാക്കി.
ഇന്നലെ സഭ തുടങ്ങിയപ്പോൾ തന്നെ രാജപക്സെയുടെ ഗ്രൂപ്പുകാരനായ അരുന്ധിക ഫെർണാണ്ടോ സ്പീക്കറുടെ കസേരയിൽ കയറിയിരുന്നു. സ്പീക്കർക്കു നേരെ ചില എംപിമാർ പുസ്തകവും കുപ്പികളും മുളകുപൊടിയും വലിച്ചെറിഞ്ഞു.
വിക്രമസിംഗെയുടെ കക്ഷിയിലെ രണ്ട് എംപിമാർ കത്തിയുമായാണു സഭയിൽ എത്തിയതെന്നും ഇവരെ അറസ്റ്റു ചെയ്യണമെന്നും രാജപക്സെ വിഭാഗക്കാർ ആവശ്യപ്പെട്ടു.