ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിന്റെ ഭാവി ശോഭനമെന്ന് തെളിയിക്കാന്‍ ടീം പരിശീലകന് ഗാരത് സൗത്ഗേറ്റിനായി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വെയ്ന്‍ റൂണിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ യുഎസ്എയെ 3-0നാണ് സൗത്ഗേറ്റിന്റെ ടീം തകര്‍ത്തത്.
ജെസെ ലിന്‍ഗാര്‍ഡ് (25-ാം മിനിറ്റ്), ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ് (27-ാം മിനിറ്റ്), കല്ലം വില്‍സണ്‍ (77-ാം മിനിറ്റ്) എന്നിവരാണ് ഗോള്‍ നേടിയത്. അലക്സാണ്ടര്‍ അര്‍ണോള്‍ഡിന്റെ ആദ്യ അന്താരാഷ് ട്ര ഗോളായിരുന്നു. കല്ലം വില്‍സണ്‍ അരങ്ങേറ്റ ഗോളും. മൂന്നു പുതുമുഖങ്ങളാണ് ഇംഗ്ലണ്ടിനായി ഇറങ്ങിയത്.
വിടവാങ്ങലിറങ്ങിയ റൂണിയുടെ 120-ാം അന്താരാഷ്ട്ര മത്സരമായിരുന്നു. റൂണിയുടെ സന്നദ്ധസംഘടനയുടെ പണശേഖരണാര്ഥമാണ് താരമിറങ്ങിയത്. 57-ാം മിനിറ്റിലാണ് റൂണി കളത്തിലെത്തിയത്.
റൂണിയുടെ പ്രത്യേക രാത്രി
ഇംഗ്ലണ്ടിലെ പ്രശസ്മായ വെംബ്ലി സ്റ്റേഡി യത്തില്‍ വെയ്ന്‍ റൂണിക്ക് പ്രത്യേകതകള്‍ നിറഞ്ഞ രാത്രിയായിരുന്നു കഴിഞ്ഞുപോയത്. ഒരു മത്സരത്തോടെ വിരമിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു ഫുട്ബോള്‍ അസോസിയേഷന് (എഫ്എ). കിക്കോഫിനു ഇംഗ്ലണ്ടിന്റെ മുന്‍ നായകന് റൂണി തന്റെ നാലു മക്കള്‍ക്കൊപ്പം കളത്തിലെത്തി ഇരു ടീമിന്റെയും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. എഫ്എ ചെയര്മാന് ഗ്രെഗ് ക്ലാര്‍ക്കും ഇംഗ്ലണ്ട് നായകന് ഹാരി കെയ്നും ചേര്‍ന്ന് റൂണിക്ക് അവാര്‍ഡ് നല്കി.
57-ാം മിനിറ്റില്‍ ജെസെ ലിന്ഗാര്ഡിനു പകരം കളത്തിലെത്തിയ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനു കാണികള്‍ ഒന്നടങ്കം എഴുന്നേറ്റുനിന്നു സ്വീകരണം നല്കി.
ഇഞ്ചുറി ടൈമില്‍ റൂണി ഇംഗ്ലണ്ടിനായി തന്റെ 54-ാമത്തെ ഗോള്‍ നേടുമെന്നു തോന്നി. എന്നാല്‍ യുഎസ് ഗോള്‍കീപ്പര്‍ ഗുസാൻ അതിനനുവദിച്ചില്ല.
ജയത്തോടെ റൂണി മതിയാക്കി
11:23 PM Nov 16, 2018 | Deepika.com