ന്യൂഡൽഹി: റഫാൽ ഇടപാടിലെ അഴിമതികളെക്കുച്ച് അന്വേഷിക്കാൻ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നോട്ടു നിരോധനത്തെക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതിയേയും നിയോഗിക്കണമെന്നു സിപിഎം. റഫാൽ ഇടപാടിൽ വൻ സാന്പത്തിക ബാധ്യത വരുത്തി വച്ചതിന് പുറമേ കേന്ദ്ര സർക്കാർ രാജ്യസുരക്ഷയെ തന്നെ കടുത്ത അപകടത്തിലാക്കിയെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.
കരാറിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്താതെ തങ്ങൾക്കു വേറെ വഴിയില്ലായിരുന്നെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിമാനങ്ങളുടെ വില വിവരം വെളിപ്പെടുത്താതിരിക്കുന്നതിലും ദുരൂഹതയുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഒപ്പുവച്ച റഫാൽ കരാർ വഴി ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷന് വൻ സാന്പത്തിക ലാഭമുണ്ടായെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. റിലയൻസിന്റെ മറ്റൊരു സംരംഭത്തിൽ ദസോ കോടികൾ നിക്ഷേപിച്ചതിലും ദുരൂഹതയുണ്ട്. റഫാൽ ഇടപാട് തന്നെ സ്വജനപക്ഷപാതം മുന്നിൽ നിർത്തി നടത്തിയ വലിയ അഴിമതിയാണെന്നും യെച്ചൂരി പത്രസമ്മേളനത്തിൽ പറഞ്ഞു.
റഫാൽ ഇടപാടിലെ ക്രമക്കേടുകളിൻമേൽ വിശദമായ അന്വേഷണം നടത്തണം. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം സംഘത്തി രൂപീകരിക്കണം എന്ന ആവശ്യം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും ഉന്നയിക്കുമെന്നും യെച്ചൂരി പറഞ്ഞു.
നോട്ടു നിരോധനത്തിന്റെ നേട്ടങ്ങളായി മോദി സർക്കാർ ഉയർത്തിക്കാണിച്ച കാര്യങ്ങളൊന്നും ഇതുവരെയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇതിനു പിന്നിലും വൻ അഴിമതിയുണ്ട്. ആർക്കാണ് നോട്ട് നിരോധനം കൊണ്ട് യഥാർഥ നേട്ടമുണ്ടായതെന്ന് ചോദ്യം ഇനിയും ഉത്തരമില്ലാതെ ബാക്കിയാണ്. ഗുജറാത്തിലെ സഹകരണ ബാങ്കുകളിൽ കോടിക്കണക്കിനു രൂപയുടെ പഴയ നോട്ടുകൾ മാറ്റിയെടുത്തതായുമുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. നോട്ടു നിരോധനം രാജ്യത്തിന്റെ സാന്പത്തിക പുരോഗതിയെ പ്രതികൂലമായാണു ബാധിച്ചത്. നോട്ടു നിരോധനത്തിനു പിന്നിലുള്ള യഥാർഥ്യങ്ങൾ പുറത്തു വരുന്നതിന് സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം അനിവാര്യമാണെന്നും യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ വൻ നികുതി വെട്ടിപ്പിന് വഴിയൊരുങ്ങിയിട്ടുണ്ടെന്നും അതുവഴി ബിജെപി ഉൾപ്പടെയുള്ള പാർട്ടികൾക്കു ലഭിച്ച സംഭാവനകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും സിപിഐ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ബോണ്ടുകൾ പിൻവലിച്ചു കൊണ്ട് രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന കോർപറേറ്റ് ഫണ്ടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് യെച്ചൂരി പറഞ്ഞത്.
കരാറിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്താതെ തങ്ങൾക്കു വേറെ വഴിയില്ലായിരുന്നെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിമാനങ്ങളുടെ വില വിവരം വെളിപ്പെടുത്താതിരിക്കുന്നതിലും ദുരൂഹതയുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഒപ്പുവച്ച റഫാൽ കരാർ വഴി ഫ്രഞ്ച് കന്പനിയായ ദസോ ഏവിയേഷന് വൻ സാന്പത്തിക ലാഭമുണ്ടായെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. റിലയൻസിന്റെ മറ്റൊരു സംരംഭത്തിൽ ദസോ കോടികൾ നിക്ഷേപിച്ചതിലും ദുരൂഹതയുണ്ട്. റഫാൽ ഇടപാട് തന്നെ സ്വജനപക്ഷപാതം മുന്നിൽ നിർത്തി നടത്തിയ വലിയ അഴിമതിയാണെന്നും യെച്ചൂരി പത്രസമ്മേളനത്തിൽ പറഞ്ഞു.
റഫാൽ ഇടപാടിലെ ക്രമക്കേടുകളിൻമേൽ വിശദമായ അന്വേഷണം നടത്തണം. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം സംഘത്തി രൂപീകരിക്കണം എന്ന ആവശ്യം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും ഉന്നയിക്കുമെന്നും യെച്ചൂരി പറഞ്ഞു.
നോട്ടു നിരോധനത്തിന്റെ നേട്ടങ്ങളായി മോദി സർക്കാർ ഉയർത്തിക്കാണിച്ച കാര്യങ്ങളൊന്നും ഇതുവരെയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇതിനു പിന്നിലും വൻ അഴിമതിയുണ്ട്. ആർക്കാണ് നോട്ട് നിരോധനം കൊണ്ട് യഥാർഥ നേട്ടമുണ്ടായതെന്ന് ചോദ്യം ഇനിയും ഉത്തരമില്ലാതെ ബാക്കിയാണ്. ഗുജറാത്തിലെ സഹകരണ ബാങ്കുകളിൽ കോടിക്കണക്കിനു രൂപയുടെ പഴയ നോട്ടുകൾ മാറ്റിയെടുത്തതായുമുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. നോട്ടു നിരോധനം രാജ്യത്തിന്റെ സാന്പത്തിക പുരോഗതിയെ പ്രതികൂലമായാണു ബാധിച്ചത്. നോട്ടു നിരോധനത്തിനു പിന്നിലുള്ള യഥാർഥ്യങ്ങൾ പുറത്തു വരുന്നതിന് സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം അനിവാര്യമാണെന്നും യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പു ബോണ്ടുകളിലൂടെ വൻ നികുതി വെട്ടിപ്പിന് വഴിയൊരുങ്ങിയിട്ടുണ്ടെന്നും അതുവഴി ബിജെപി ഉൾപ്പടെയുള്ള പാർട്ടികൾക്കു ലഭിച്ച സംഭാവനകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും സിപിഐ ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ബോണ്ടുകൾ പിൻവലിച്ചു കൊണ്ട് രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന കോർപറേറ്റ് ഫണ്ടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് യെച്ചൂരി പറഞ്ഞത്.