ന്യൂഡൽഹി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി വിവാദത്തിലായ അങ്കിവ് ബൈസോയെ എബിവിപിയിൽ നിന്നു പുറത്താക്കി. അങ്കിവിനോട് ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ അധ്യക്ഷ സ്ഥാനത്ത് നിന്നു രാജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
അന്വേഷണം പൂർത്തിയാകുന്നതു വരെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും എബിവിപി പ്രസ്താവനയിൽ അറിയിച്ചു. തമിഴ്നാട് സർവകലാശാലയിൽ നിന്നുള്ള അങ്കിവിന്റെ ബിരുദം അംഗീകൃതമാണോ എന്നു പരിശോധിക്കുന്നതിനായി ഡൽഹി സർവകലാശാലയ്ക്ക് ഡൽഹി ഹൈക്കോടതി നവംബർ 20 വരെയാണ് സമയം നൽകിയിരിക്കുന്നത്. അതിനിടെയാണ് ഇയാളെ എബിവിപി സംഘടനയിൽ നിന്നു പുറത്താക്കിയിരിക്കുന്നത്.
വ്യാജ ബിരുദ വിവാദം ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഭരത് ഖത്താന പറഞ്ഞു.
അന്വേഷണം പൂർത്തിയാകുന്നതു വരെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായും എബിവിപി പ്രസ്താവനയിൽ അറിയിച്ചു. തമിഴ്നാട് സർവകലാശാലയിൽ നിന്നുള്ള അങ്കിവിന്റെ ബിരുദം അംഗീകൃതമാണോ എന്നു പരിശോധിക്കുന്നതിനായി ഡൽഹി സർവകലാശാലയ്ക്ക് ഡൽഹി ഹൈക്കോടതി നവംബർ 20 വരെയാണ് സമയം നൽകിയിരിക്കുന്നത്. അതിനിടെയാണ് ഇയാളെ എബിവിപി സംഘടനയിൽ നിന്നു പുറത്താക്കിയിരിക്കുന്നത്.
വ്യാജ ബിരുദ വിവാദം ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഭരത് ഖത്താന പറഞ്ഞു.