റിയാദ്: തുർക്കിയിലെ സൗദി കോൺ്സുലേറ്റിൽ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി വധിക്കപ്പെട്ട സംഭവത്തിൽ കിരീടാവകാശിയാ മുഹമ്മദ് ബിൻ സൽമാൻ (എംബിഎസ്) ഒരു വിധത്തിലും ഉൾപ്പെട്ടിട്ടില്ലെന്നു പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഈ കേസിൽ 21 പ്രതികൾ കസ്റ്റഡിയിലുണ്ടെന്നും 11 പേർക്ക് എതിരേ കുറ്റം ചുമത്തിയെന്നും ഇതിൽ അഞ്ചുപേർ വധശിക്ഷ അഭിമുഖീകരിക്കേണ്ടിവരുമെന്നും പ്രോസിക്യൂട്ടർ അൽമോജബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സൗദി ഇന്റലിജൻസ് ഡെപ്യൂട്ടി ചീഫ് ജനറൽ അഹമ്മദ് അൽ അസിരിയാണ് ഖഷോഗിയെ സൗദിയിലേക്കു കൊണ്ടുവരാൻ ഉത്തരവിട്ടത്. തുടർന്ന് ഈസ്റ്റാംബൂളിലേക്കു പോയ സംഘത്തിന്റെ തലവനാണ് വധത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ എംബിഎസിനു യാതൊരു അറിവുമില്ല.
എംബിഎസിന്റെ വിമർശകനായിരുന്ന ഖഷോഗി കോൺ സുലേറ്റിൽ കൊല്ലപ്പെട്ട വിവരം ഏറെ നാളുകൾക്കുശേഷം സൗദി സമ്മതിക്കുകയായിരുന്നു.
സൗദി ഇന്റലിജൻസ് ഡെപ്യൂട്ടി ചീഫ് ജനറൽ അഹമ്മദ് അൽ അസിരിയാണ് ഖഷോഗിയെ സൗദിയിലേക്കു കൊണ്ടുവരാൻ ഉത്തരവിട്ടത്. തുടർന്ന് ഈസ്റ്റാംബൂളിലേക്കു പോയ സംഘത്തിന്റെ തലവനാണ് വധത്തിന് ഉത്തരവിട്ടത്. ഇക്കാര്യത്തിൽ എംബിഎസിനു യാതൊരു അറിവുമില്ല.
എംബിഎസിന്റെ വിമർശകനായിരുന്ന ഖഷോഗി കോൺ സുലേറ്റിൽ കൊല്ലപ്പെട്ട വിവരം ഏറെ നാളുകൾക്കുശേഷം സൗദി സമ്മതിക്കുകയായിരുന്നു.