കൊളംബോ: ശ്രീലങ്കൻ പാർലമെന്റിൽ ഇന്നലെ പ്രതിപക്ഷവും രാജപക്സെ അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടൽ യുദ്ധസമാനമായ രംഗം സൃഷ്ടിച്ചു. നിലത്തുവീണ എംപിമാരിൽ ചിലർക്കു തൊഴിയേറ്റു. സ്പീക്കർക്കു നേരേ രാജപക്സെ അനുകൂലികൾ വെള്ളക്കുപ്പികളും ചവറ്റുകൊട്ടയും പുസ്തകങ്ങളും വലിച്ചെറിഞ്ഞു. ഒരു മണിക്കൂർ ബഹളം നീണ്ടു. തുടർന്നു സ്പീക്കർ ജയസൂര്യ സഭ താത്കാലികമായി നിർത്തിവച്ചു.
പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടു പ്രസിഡന്റ് സിരിസേന പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെത്തുടർന്നു ബുധനാഴ്ച ചേർന്ന സമ്മേളനം രാജപക്സെ സർക്കാരിനെതിരേ ശബ്ദവോട്ടോടെ അവിശ്വാസം പാസാക്കിയിരുന്നു.
ഇന്നലെ പാർലമെന്റ് വീണ്ടും സമ്മേളിച്ചപ്പോൾ പുതിയ തെരഞ്ഞെടുപ്പാണു പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗമെന്നു രാജപക്സെ പറഞ്ഞു. രാജപക്സെയുടെ നിർദേശത്തിന്മേൽ വോട്ടെടുപ്പിനു സ്പീക്കർ തുനിഞ്ഞതാണു ബഹളത്തിനു കാരണം. സിരിസേന-രാജപക്സെ പക്ഷക്കാർ ആക്രമിക്കാൻ മുതിർന്നപ്പോൾ വിക്രമസിംഗെ പക്ഷക്കാർ ജയസൂര്യയുടെ രക്ഷയ്ക്കെത്തി. സ്പീക്കറെന്ന നിലയിൽ വോട്ടെടുപ്പു വേണമോ എന്ന കാര്യത്തിൽ താനാണ് അവസാനവാക്കെന്നു ജയസൂര്യ പറഞ്ഞു. ഇതെത്തുടർന്നു രാജപക്സെ അനുകൂലികൾ സ്പീക്കർക്കു നേരേ കുപ്പികളും മറ്റും വലിച്ചെറിയുകയായിരുന്നു.
ഇതിനിടെ അവിശ്വാസം അംഗീകരിക്കുന്നില്ലെന്നും രാജപക്സെയാണു പ്രധാനമന്ത്രിയെന്നും പ്രസിഡന്റ് സിരിസേന സ്പീക്കറെ അറിയിച്ചു. പ്രധാനമന്ത്രിക്കു ഭൂരിപക്ഷ പിന്തുണ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം പ്രസിഡന്റിനു മാത്രമാണെന്നും സിരിസേന വ്യക്തമാക്കി. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയ്ക്കു പിന്തുണ അറിയിച്ച് 122 എംപിമാർ ഒപ്പിട്ട കത്ത് ജയസൂര്യ സിരിസേനയ്ക്ക് അയച്ചിരുന്നു.
പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടു പ്രസിഡന്റ് സിരിസേന പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെത്തുടർന്നു ബുധനാഴ്ച ചേർന്ന സമ്മേളനം രാജപക്സെ സർക്കാരിനെതിരേ ശബ്ദവോട്ടോടെ അവിശ്വാസം പാസാക്കിയിരുന്നു.
ഇന്നലെ പാർലമെന്റ് വീണ്ടും സമ്മേളിച്ചപ്പോൾ പുതിയ തെരഞ്ഞെടുപ്പാണു പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗമെന്നു രാജപക്സെ പറഞ്ഞു. രാജപക്സെയുടെ നിർദേശത്തിന്മേൽ വോട്ടെടുപ്പിനു സ്പീക്കർ തുനിഞ്ഞതാണു ബഹളത്തിനു കാരണം. സിരിസേന-രാജപക്സെ പക്ഷക്കാർ ആക്രമിക്കാൻ മുതിർന്നപ്പോൾ വിക്രമസിംഗെ പക്ഷക്കാർ ജയസൂര്യയുടെ രക്ഷയ്ക്കെത്തി. സ്പീക്കറെന്ന നിലയിൽ വോട്ടെടുപ്പു വേണമോ എന്ന കാര്യത്തിൽ താനാണ് അവസാനവാക്കെന്നു ജയസൂര്യ പറഞ്ഞു. ഇതെത്തുടർന്നു രാജപക്സെ അനുകൂലികൾ സ്പീക്കർക്കു നേരേ കുപ്പികളും മറ്റും വലിച്ചെറിയുകയായിരുന്നു.
ഇതിനിടെ അവിശ്വാസം അംഗീകരിക്കുന്നില്ലെന്നും രാജപക്സെയാണു പ്രധാനമന്ത്രിയെന്നും പ്രസിഡന്റ് സിരിസേന സ്പീക്കറെ അറിയിച്ചു. പ്രധാനമന്ത്രിക്കു ഭൂരിപക്ഷ പിന്തുണ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം പ്രസിഡന്റിനു മാത്രമാണെന്നും സിരിസേന വ്യക്തമാക്കി. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയ്ക്കു പിന്തുണ അറിയിച്ച് 122 എംപിമാർ ഒപ്പിട്ട കത്ത് ജയസൂര്യ സിരിസേനയ്ക്ക് അയച്ചിരുന്നു.