ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാറിൽ സുപ്രീംകോടതി ഉന്നയിച്ച സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ കേന്ദ്രം. ദസോ ഏവിയേഷനുമായുള്ള കരാറിനു ഫ്രഞ്ച് സർക്കാരിന്റെ ഉറപ്പ്(ഗാരന്റി) ഇല്ലെന്നു കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ സമ്മതിച്ചു. റഫാൽ യുദ്ധവിമാനങ്ങൾ നിർമിക്കുന്ന ദസോ ഏവിയേഷൻ തങ്ങളുടെ ഓഫ്സെറ്റ് പങ്കാളിയെ കുറിച്ചുള്ള വിവരങ്ങളും ഓഫ്സെറ്റ് കരാറിന്റെ വിശദാംശങ്ങളും അറിയിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ 2015ൽ ഓഫ്സെറ്റ് കരാറിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതെന്തിനെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് 126 യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാറുണ്ടാക്കിയിരുന്നതിൽ എൻഡിഎ സർക്കാർ വന്നതിനുശേഷം അനിൽ അംബാനിയുടെ കന്പനി പങ്കാളിയാക്കുന്നതിനും വിമാനങ്ങളുടെ എണ്ണം 36 ആയി കുറയ്ക്കുന്നതിനുമായി ക്രമക്കേട് നടത്തിയത് മാനദണ്ഡത്തിൽ മാറ്റം വരുത്തിയാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയത് വിമാനങ്ങൾ വേഗത്തിൽ കിട്ടാനാണെന്നു സർക്കാർ വാദിച്ചു.
ഓഫ്സെറ്റ് പങ്കാളിയെ നിർണയിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും എ ജി ആവർത്തിച്ചു. അതേസമയം, ഓഫ്സെറ്റ് പങ്കാളി കരാറിൽ ഭംഗം വരുത്തുകയോ ഓടിയൊളിക്കുകയോ ചെയ്താൽ എന്താവുമെന്നും രാജ്യത്തിന്റെ താത്പര്യം ആരു സംരക്ഷിക്കുമെന്നും ജസ്റ്റീസ് കെ.എം. ജോസഫ് ചോദിച്ചു. ഓഫ്സെറ്റ് പങ്കാളിയെക്കുറിച്ചറിയേണ്ട ബാധ്യത സർക്കാരിനില്ലായിരിക്കാം. എന്നാൽ, അവരുടെ യോഗ്യത എത്രമാത്രമുണ്ടെന്നു പരിശോധിക്കേണ്ടതുണ്ട്.
ഓഫ്സെറ്റ് പങ്കാളി ഇതിനുമുന്പ് ഈ രംഗത്ത് എന്തെങ്കിലും രീതിയിലുള്ള ഉത്പാദനം നടത്തിയിട്ടുണ്ടോ? പ്രധാന കരാറെന്നും ഉപകരാറെന്നും പറഞ്ഞ് തരംതിരിച്ച് ഇത്തരം നടപടികളെ മാറ്റിവയ്ക്കാനാവില്ല. ഓഫ്സെറ്റ് പങ്കാളിയുടെ നടപടിമൂലം യുദ്ധവിമാനങ്ങൾ ലഭിക്കുന്നതു വൈകുകയോ നിർമാണം തടസപ്പെടുകയോ ചെയ്താൽ ആര് ഉത്തരവാദിത്വം ഏൽക്കുമെന്നും കോടതി ചോദിച്ചു.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഉടന്പടി പ്രകാരമാണ് വലിയ സൈനിക ഉപകരണങ്ങൾ വാങ്ങുന്നത്. ഇതിൽ ഫ്രഞ്ച് സർക്കാർ അത്തരത്തിൽ രാജ്യത്തിന്റെ ഉറപ്പ് (സോവറീൻ ഗാരന്റി) നൽകിയിട്ടില്ല. ദസോ ഏവിയേഷനുമായുള്ള കരാറിനു സമാശ്വാസ കത്ത് (കംഫർട്ട് ലെറ്റർ) മാത്രമാണ് നൽകിയിട്ടുള്ളതെന്നും രാജ്യം നല്കുന്ന ഉറപ്പിനു തയാറല്ലെന്നു പാരീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിൽ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച വാദം നാലര മണിക്കൂറോളം നീണ്ടു. കേസിൽ വാദം പൂർത്തിയാക്കിയ കോടതി, വിധി പറയാനായി മാറ്റി.
വ്യോമസേനാ ഓഫീസർമാരെ വിളിച്ചുവരുത്തി
റ ഫാൽ കരാറിലെ വിശദാംശങ്ങൾക്കു പുറമേ വിമാനത്തിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വാദത്തിലെത്തിയതോടെ എയർവൈസ് മാർഷൽ വി.പി. ചലപതി, എയർമാർഷൽ അനിൽ ഖോസ്ല, വ്യോമസേനാ ഉപമേധാവി എയർമാർഷൽ വി.ആർ. ചൗധരി എന്നീ ഉദ്യോഗസ്ഥരെ സുപ്രീംകോടതി ഇന്നലെ വിളിച്ചുവരുത്തി.
റഫാൽ യുദ്ധവിമാനങ്ങളുടെ ആവശ്യകതയും സാങ്കേതിക വിദ്യയും അടക്കമുള്ള വിവരങ്ങളാണ് കോടതി ചോദിച്ചറിഞ്ഞത്. അതേസമയം, വിവരങ്ങൾ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത അധികൃതർ വിവരിക്കുമെന്ന് അറ്റോർണി ജനറൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതിനിടെ, റഫാൽ യുദ്ധവിമാനങ്ങളുടെ ആവശ്യകതയെ കുറിച്ചു വിശദീകരിക്കാൻ കാർഗിൽ യുദ്ധം പരാമർശിച്ച അറ്റോർണി ജനറൽ, റഫാൽ യുദ്ധവിമാനങ്ങളുണ്ടായിരുന്നെങ്കിൽ നിരവധി സൈനികരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും കൂട്ടിച്ചേർത്തു. ഇതിനു കാർഗിൽ യുദ്ധം 1999-2000 കാലത്തായിരുന്നെന്നും റഫാൽ കരാർ 2014ലാണെന്നും ചീഫ് ജസ്റ്റീസ് പ്രതികരിച്ചു.
ജിജി ലൂക്കോസ്
റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ 2015ൽ ഓഫ്സെറ്റ് കരാറിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതെന്തിനെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് 126 യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാറുണ്ടാക്കിയിരുന്നതിൽ എൻഡിഎ സർക്കാർ വന്നതിനുശേഷം അനിൽ അംബാനിയുടെ കന്പനി പങ്കാളിയാക്കുന്നതിനും വിമാനങ്ങളുടെ എണ്ണം 36 ആയി കുറയ്ക്കുന്നതിനുമായി ക്രമക്കേട് നടത്തിയത് മാനദണ്ഡത്തിൽ മാറ്റം വരുത്തിയാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയത് വിമാനങ്ങൾ വേഗത്തിൽ കിട്ടാനാണെന്നു സർക്കാർ വാദിച്ചു.
ഓഫ്സെറ്റ് പങ്കാളിയെ നിർണയിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്നും എ ജി ആവർത്തിച്ചു. അതേസമയം, ഓഫ്സെറ്റ് പങ്കാളി കരാറിൽ ഭംഗം വരുത്തുകയോ ഓടിയൊളിക്കുകയോ ചെയ്താൽ എന്താവുമെന്നും രാജ്യത്തിന്റെ താത്പര്യം ആരു സംരക്ഷിക്കുമെന്നും ജസ്റ്റീസ് കെ.എം. ജോസഫ് ചോദിച്ചു. ഓഫ്സെറ്റ് പങ്കാളിയെക്കുറിച്ചറിയേണ്ട ബാധ്യത സർക്കാരിനില്ലായിരിക്കാം. എന്നാൽ, അവരുടെ യോഗ്യത എത്രമാത്രമുണ്ടെന്നു പരിശോധിക്കേണ്ടതുണ്ട്.
ഓഫ്സെറ്റ് പങ്കാളി ഇതിനുമുന്പ് ഈ രംഗത്ത് എന്തെങ്കിലും രീതിയിലുള്ള ഉത്പാദനം നടത്തിയിട്ടുണ്ടോ? പ്രധാന കരാറെന്നും ഉപകരാറെന്നും പറഞ്ഞ് തരംതിരിച്ച് ഇത്തരം നടപടികളെ മാറ്റിവയ്ക്കാനാവില്ല. ഓഫ്സെറ്റ് പങ്കാളിയുടെ നടപടിമൂലം യുദ്ധവിമാനങ്ങൾ ലഭിക്കുന്നതു വൈകുകയോ നിർമാണം തടസപ്പെടുകയോ ചെയ്താൽ ആര് ഉത്തരവാദിത്വം ഏൽക്കുമെന്നും കോടതി ചോദിച്ചു.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഉടന്പടി പ്രകാരമാണ് വലിയ സൈനിക ഉപകരണങ്ങൾ വാങ്ങുന്നത്. ഇതിൽ ഫ്രഞ്ച് സർക്കാർ അത്തരത്തിൽ രാജ്യത്തിന്റെ ഉറപ്പ് (സോവറീൻ ഗാരന്റി) നൽകിയിട്ടില്ല. ദസോ ഏവിയേഷനുമായുള്ള കരാറിനു സമാശ്വാസ കത്ത് (കംഫർട്ട് ലെറ്റർ) മാത്രമാണ് നൽകിയിട്ടുള്ളതെന്നും രാജ്യം നല്കുന്ന ഉറപ്പിനു തയാറല്ലെന്നു പാരീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിൽ ഇന്നലെ രാവിലെ മുതൽ ആരംഭിച്ച വാദം നാലര മണിക്കൂറോളം നീണ്ടു. കേസിൽ വാദം പൂർത്തിയാക്കിയ കോടതി, വിധി പറയാനായി മാറ്റി.
വ്യോമസേനാ ഓഫീസർമാരെ വിളിച്ചുവരുത്തി
റ ഫാൽ കരാറിലെ വിശദാംശങ്ങൾക്കു പുറമേ വിമാനത്തിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വാദത്തിലെത്തിയതോടെ എയർവൈസ് മാർഷൽ വി.പി. ചലപതി, എയർമാർഷൽ അനിൽ ഖോസ്ല, വ്യോമസേനാ ഉപമേധാവി എയർമാർഷൽ വി.ആർ. ചൗധരി എന്നീ ഉദ്യോഗസ്ഥരെ സുപ്രീംകോടതി ഇന്നലെ വിളിച്ചുവരുത്തി.
റഫാൽ യുദ്ധവിമാനങ്ങളുടെ ആവശ്യകതയും സാങ്കേതിക വിദ്യയും അടക്കമുള്ള വിവരങ്ങളാണ് കോടതി ചോദിച്ചറിഞ്ഞത്. അതേസമയം, വിവരങ്ങൾ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത അധികൃതർ വിവരിക്കുമെന്ന് അറ്റോർണി ജനറൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതിനിടെ, റഫാൽ യുദ്ധവിമാനങ്ങളുടെ ആവശ്യകതയെ കുറിച്ചു വിശദീകരിക്കാൻ കാർഗിൽ യുദ്ധം പരാമർശിച്ച അറ്റോർണി ജനറൽ, റഫാൽ യുദ്ധവിമാനങ്ങളുണ്ടായിരുന്നെങ്കിൽ നിരവധി സൈനികരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും കൂട്ടിച്ചേർത്തു. ഇതിനു കാർഗിൽ യുദ്ധം 1999-2000 കാലത്തായിരുന്നെന്നും റഫാൽ കരാർ 2014ലാണെന്നും ചീഫ് ജസ്റ്റീസ് പ്രതികരിച്ചു.
ജിജി ലൂക്കോസ്