സിംഗപ്പുർ: ലോകത്തിലെ ഭീകരാക്രമണങ്ങളുടെയെല്ലാം പ്രഭവസ്ഥാനം ഒരു സ്ഥലമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരിൽ നടക്കുന്ന കിഴക്കൻ ഏഷ്യാ ഉച്ചകോടിക്കിടെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഒരു രാജ്യത്തെയും പേരെടുത്തു പറയാതെ മോദിയുടെ പരാമർശം.
പ്രതിരോധം, വ്യാപാരസഹകരണം എന്നിവയ്ക്കൊപ്പം ആഗോളതലത്തിൽ ഭീകരതയെ നേരിടുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇതിനിടെയാണ് ഭീകരതയുടെ പേരിൽ പാക്കിസ്ഥാനെ ലക്ഷ്യംവച്ചു മോദിയുടെ പരാമർശം.ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനൊപ്പം ആഗോളസാഹചര്യങ്ങളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാർഷികത്തെക്കുറിച്ച് ചർച്ചയിൽ പെൻസ് സൂചിപ്പിച്ചു.
പ്രതിരോധം, വ്യാപാരസഹകരണം എന്നിവയ്ക്കൊപ്പം ആഗോളതലത്തിൽ ഭീകരതയെ നേരിടുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇതിനിടെയാണ് ഭീകരതയുടെ പേരിൽ പാക്കിസ്ഥാനെ ലക്ഷ്യംവച്ചു മോദിയുടെ പരാമർശം.ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനൊപ്പം ആഗോളസാഹചര്യങ്ങളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാർഷികത്തെക്കുറിച്ച് ചർച്ചയിൽ പെൻസ് സൂചിപ്പിച്ചു.