ന്യൂഡൽഹി: രാജസ്ഥാനിൽ കോണ്‍ഗ്രസിനുള്ളിൽ കലഹമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും പാർട്ടി അധ്യക്ഷൻ സച്ചിൻ പൈലറ്റും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനമായി. ഡൽഹിയിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് താനും സച്ചിൻ പൈലറ്റും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അശോക് ഗെലോട്ട് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരവും ഗെലോട്ടിന്റെ അഭ്യർഥന മാനിച്ചുമാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സച്ചിൻ പൈലറ്റും പറഞ്ഞു.
ബിജെപിയിൽനിന്നും സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനൊരുങ്ങുന്പോൾ രാജസ്ഥാനിൽ കോണ്‍ഗ്രസിന് ഒരുപോലെ പ്രാധാന്യമുള്ള രണ്ടു നേതാക്കളാണ് സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ഉയരാനിടയുള്ള തർക്കത്തെ മുന്നിൽ കണ്ടാണ് ഇരു നേതാക്കളെയും മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
അശോക് ഗെലോട്ട് തന്റെ മണ്ഡലമായ സർദാർപുരയിൽനിന്നും സച്ചിൻ പൈലറ്റ് അജ്മീറിലോ ദൗസ യിലോ ആയിരിക്കും മത്സരിക്കുക. പാർട്ടിക്കുള്ളിൽ ഭിന്നതകൾ ഒഴിവാക്കി ബിജെപിക്കുള്ളിലെ ഭിന്നതകൾ മുതലെടുത്തും പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.
അതിനിടെ, ദൗസയിലെ ബിജെപി എംപി ഹരീഷ് മീണ ഇന്നലെ കോണ്‍ഗ്രസിൽ ചേർന്നു. രാജസ്ഥാനിലെ മുൻ ഡിജിപി കൂടിയായ മീണ നിരുപാധികമായാണ് താൻ കോണ്‍ഗ്രസിലെത്തിയതെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി വിട്ട എംഎൽഎ ഹബീബുർ റഹ്മാനും കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്.
ഡിസംബർ ഏഴിനു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഹരീഷ് മീണയുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. മീണ 2014ൽ ആണ് ബിജെപിയിൽ ചേർന്നത്. രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
സെബി മാത്യു
ബിജെപിയിൽനിന്നും സംസ്ഥാന ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനൊരുങ്ങുന്പോൾ രാജസ്ഥാനിൽ കോണ്‍ഗ്രസിന് ഒരുപോലെ പ്രാധാന്യമുള്ള രണ്ടു നേതാക്കളാണ് സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ഉയരാനിടയുള്ള തർക്കത്തെ മുന്നിൽ കണ്ടാണ് ഇരു നേതാക്കളെയും മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
അശോക് ഗെലോട്ട് തന്റെ മണ്ഡലമായ സർദാർപുരയിൽനിന്നും സച്ചിൻ പൈലറ്റ് അജ്മീറിലോ ദൗസ യിലോ ആയിരിക്കും മത്സരിക്കുക. പാർട്ടിക്കുള്ളിൽ ഭിന്നതകൾ ഒഴിവാക്കി ബിജെപിക്കുള്ളിലെ ഭിന്നതകൾ മുതലെടുത്തും പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.
അതിനിടെ, ദൗസയിലെ ബിജെപി എംപി ഹരീഷ് മീണ ഇന്നലെ കോണ്‍ഗ്രസിൽ ചേർന്നു. രാജസ്ഥാനിലെ മുൻ ഡിജിപി കൂടിയായ മീണ നിരുപാധികമായാണ് താൻ കോണ്‍ഗ്രസിലെത്തിയതെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി വിട്ട എംഎൽഎ ഹബീബുർ റഹ്മാനും കോണ്‍ഗ്രസിലെത്തിയിട്ടുണ്ട്.
ഡിസംബർ ഏഴിനു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഹരീഷ് മീണയുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. മീണ 2014ൽ ആണ് ബിജെപിയിൽ ചേർന്നത്. രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
സെബി മാത്യു