ചണ്ഡിഗഡ്: ഹരിയാനയിലെ ഇന്ത്യൻ നാഷണൽ ലോക്ദൾ പാർട്ടിയിൽ കുടുംബകലഹം രൂക്ഷമായി. മൂത്ത മകൻ അജയ് ചൗതാലയെ പാർട്ടിയിൽനിന്ന് ഓംപ്രകാശ് ചൗതാല പുറത്താക്കി. അജയിന്റെ ഇളയ സഹോദരനും ഹരിയാനയിലെ പ്രതിപക്ഷനേതാവുമായ അഭയ് സിംഗ് ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ഐഎൻഎൽഡിയെ ദുർബലമാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും കളിപ്പാവയാണ് അജയ് എന്ന് അഭയ് ആരോപിച്ചു. 18 പാർട്ടി എംഎൽഎമാരിൽ ഒന്പതു പേരും മൂന്ന് എംപിമാരിൽ രണ്ടു പേരും വാർത്താസമ്മേളനത്തിനെത്തിയിരുന്നുവെന്ന് ഐഎൻഎൽഡി സംസ്ഥാന പ്രസിഡന്റ് അശോക് അറോറ പറഞ്ഞു.
രണ്ടാഴ്ച മുന്പ് അജയിന്റെ മക്കളായ ഹിസാർ എംപി ദുഷ്യന്ത്, ദിഗ്വിജയ് എന്നിവരെ ഐഎൻഎൽഡിയിൽനിന്നു പുറത്താക്കിയിരുന്നു. അജയിന്റെ ഭാര്യ നൈന ചൗതാല ഐഎൻഎൽഡി എംഎൽഎയാണ്.
മക്കളെ പാർട്ടിയിൽനിന്നു പുറത്താക്കിയതിനെതിരേ നൈന രംഗത്തുവന്നിരുന്നു. അധ്യാപക റിക്രൂട്ട്മെന്റ് കുംഭകോണക്കേസിൽ ഓംപ്രകാശ് ചൗതാലയും അജയ് സിംഗും (57) ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്.
ഐഎൻഎൽഡിയെ ദുർബലമാക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും കളിപ്പാവയാണ് അജയ് എന്ന് അഭയ് ആരോപിച്ചു. 18 പാർട്ടി എംഎൽഎമാരിൽ ഒന്പതു പേരും മൂന്ന് എംപിമാരിൽ രണ്ടു പേരും വാർത്താസമ്മേളനത്തിനെത്തിയിരുന്നുവെന്ന് ഐഎൻഎൽഡി സംസ്ഥാന പ്രസിഡന്റ് അശോക് അറോറ പറഞ്ഞു.
രണ്ടാഴ്ച മുന്പ് അജയിന്റെ മക്കളായ ഹിസാർ എംപി ദുഷ്യന്ത്, ദിഗ്വിജയ് എന്നിവരെ ഐഎൻഎൽഡിയിൽനിന്നു പുറത്താക്കിയിരുന്നു. അജയിന്റെ ഭാര്യ നൈന ചൗതാല ഐഎൻഎൽഡി എംഎൽഎയാണ്.
മക്കളെ പാർട്ടിയിൽനിന്നു പുറത്താക്കിയതിനെതിരേ നൈന രംഗത്തുവന്നിരുന്നു. അധ്യാപക റിക്രൂട്ട്മെന്റ് കുംഭകോണക്കേസിൽ ഓംപ്രകാശ് ചൗതാലയും അജയ് സിംഗും (57) ജയിൽശിക്ഷ അനുഭവിച്ചുവരികയാണ്.