ജമ്മു: മധോപുരിൽ തോക്കു ചൂണ്ടി നാലു പേർ ഒരു ഇന്നോവ തട്ടിയെടുത്തതിനെത്തുടർ പഞ്ചാബ്-കാഷ്മീർ അതിർത്തിയിലെ പത്താൻകോട് -കഠുവ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
ജമ്മു കാഷ്മീർ രജിസ്ട്രേഷനുള്ള സിൽവർ കളർ ഇന്നോവയാണ് തട്ടിയെടുത്തത്. ജമ്മു കാഷ്മീരിൽനിന്നു പത്താൻകോട്ടിലേക്ക് ഓട്ടം വിളിച്ചവരാണ് മധോപുരിൽ വച്ച് കാർ തട്ടിയെടുത്തതെന്ന് ഡ്രൈവർ രാജ്കുമാർ പറഞ്ഞു. ശുദ്ധമായ പഞ്ചാബിയിലാണ് ഓട്ടം വിളിച്ചവർ സംസാരിച്ചതെന്നും ലഖാൻപുർ ടോളിൽ സൈനികരാണെന്നാണ് ഇവർ പരിചയപ്പെടുത്തിയതെന്നും ഡ്രൈവർ രാജ്കുമാർ പറഞ്ഞു.
ജമ്മു കാഷ്മീർ രജിസ്ട്രേഷനുള്ള സിൽവർ കളർ ഇന്നോവയാണ് തട്ടിയെടുത്തത്. ജമ്മു കാഷ്മീരിൽനിന്നു പത്താൻകോട്ടിലേക്ക് ഓട്ടം വിളിച്ചവരാണ് മധോപുരിൽ വച്ച് കാർ തട്ടിയെടുത്തതെന്ന് ഡ്രൈവർ രാജ്കുമാർ പറഞ്ഞു. ശുദ്ധമായ പഞ്ചാബിയിലാണ് ഓട്ടം വിളിച്ചവർ സംസാരിച്ചതെന്നും ലഖാൻപുർ ടോളിൽ സൈനികരാണെന്നാണ് ഇവർ പരിചയപ്പെടുത്തിയതെന്നും ഡ്രൈവർ രാജ്കുമാർ പറഞ്ഞു.