ഹൈദരാബാദ്: സ്ത്രീപക്ഷ നിലപാടുകളെ പ്രതിനിധീകരിക്കുന്നതിനു സാധാരണയായി ഉപയോഗിക്കുന്ന പിങ്ക് നിറത്തെച്ചൊല്ലി തെലുങ്കാനയിൽ കോൺഗ്രസും ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) വാക്പോരിൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ പിങ്ക് നിറത്തിലുള്ള പേപ്പർ ഉപയോഗിക്കുന്നതു ടിആർഎസിന് ഗുണംചെയ്യുമെന്നാണു കോൺഗ്രസ് വാദം.
ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ടിആർഎസിന്റെ ഔദ്യോഗിക പരിപാടികളിലെല്ലാം പിങ്ക് നിറത്തിന്റെ അതിപ്രസരമാണ് സാധാരണയായി പ്രകടമാകാറുള്ളത്. ഔദ്യോഗിക പ്രചാരണങ്ങളെല്ലാം ഇതേ നിറത്തിലുള്ള പശ്ചാത്തലത്തിലാണെന്നു മാത്രമല്ല പാർട്ടി പരിപാടിയിൽ ചന്ദ്രശേഖര റാവു ഉൾപ്പെടെ നേതാക്കൾ അണിയുന്നത് പിങ്ക് നിറത്തിലുള്ള ഷാളാണ്.
പിങ്ക് നിറത്തിലുള്ള അസുഖം തെരഞ്ഞെടുപ്പ് കമ്മീഷനെ ബാധിച്ചുവെന്നാണ് സംഭവത്തെക്കുറിച്ച് തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് പരിഹസിച്ചത്.
പിങ്ക് നിറത്തിലുള്ള 90 ലക്ഷം ബാലറ്റ് പേപ്പറുകൾ അച്ചടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കുമെന്നതിനാൽ ഇതു പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ വോട്ടിംഗ് യന്ത്രത്തിലെ പേപ്പറിന്റെ പേരുമാറ്റണമെങ്കിൽ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ച ചട്ടം ഭേദഗതി ചെയ്യണമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ രജത് കുമാർ പറയുന്നത്. അതേസമയം, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നിറമായതിനാലാണു പിങ്ക് ഔദ്യോഗികനിറമായി ഉപയോഗിക്കുന്നതെന്നാണു ടിആർഎസിന്റെ വിശദീകരണം.
ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള ടിആർഎസിന്റെ ഔദ്യോഗിക പരിപാടികളിലെല്ലാം പിങ്ക് നിറത്തിന്റെ അതിപ്രസരമാണ് സാധാരണയായി പ്രകടമാകാറുള്ളത്. ഔദ്യോഗിക പ്രചാരണങ്ങളെല്ലാം ഇതേ നിറത്തിലുള്ള പശ്ചാത്തലത്തിലാണെന്നു മാത്രമല്ല പാർട്ടി പരിപാടിയിൽ ചന്ദ്രശേഖര റാവു ഉൾപ്പെടെ നേതാക്കൾ അണിയുന്നത് പിങ്ക് നിറത്തിലുള്ള ഷാളാണ്.
പിങ്ക് നിറത്തിലുള്ള അസുഖം തെരഞ്ഞെടുപ്പ് കമ്മീഷനെ ബാധിച്ചുവെന്നാണ് സംഭവത്തെക്കുറിച്ച് തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് പരിഹസിച്ചത്.
പിങ്ക് നിറത്തിലുള്ള 90 ലക്ഷം ബാലറ്റ് പേപ്പറുകൾ അച്ചടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കുമെന്നതിനാൽ ഇതു പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ വോട്ടിംഗ് യന്ത്രത്തിലെ പേപ്പറിന്റെ പേരുമാറ്റണമെങ്കിൽ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ച ചട്ടം ഭേദഗതി ചെയ്യണമെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ രജത് കുമാർ പറയുന്നത്. അതേസമയം, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും നിറമായതിനാലാണു പിങ്ക് ഔദ്യോഗികനിറമായി ഉപയോഗിക്കുന്നതെന്നാണു ടിആർഎസിന്റെ വിശദീകരണം.