വരാണസി(ഉത്തർപ്രദേശ്): ഉത്തർപ്രദേശിൽ അഗതിമന്ദിരം നടത്തുന്ന വൈദികനെ സ്ഥാപനത്തിനുള്ളിൽ അതിക്രമിച്ചുകടന്ന് അക്രമിസംഘം ക്രൂരമായി മർദിച്ചു. മംഗളൂരു സ്വദേശി ഫാ.വിനീത് പെരേരയ്ക്കാണു(50) മർദനമേറ്റത്.
വരാണസി രൂപതാംഗമായ ഇദ്ദേഹം ഉത്തർപ്രദേശിലെ മാവു ജില്ലയിൽപ്പെട്ട മുഹമ്മദാബാദിൽ അഗതിമന്ദിരം നടത്തിവരികയാണ്. ഇന്നലെ വൈകുന്നേരം നാലോടെ ഹിന്ദു യുവവാഹിനി സംഘടനയിൽപ്പെട്ട അക്രമിസംഘം അഗതിമന്ദിരത്തിൽ അതിക്രമിച്ചുകയറി ഫാ.വിനീതിനെയും സഹായി റുഡോൾഫിനെയും ക്രൂരമായി മർദിക്കുകയായിരുന്നു. മർദിച്ചവശനാക്കിയശേഷം ഫാ.വിനീതിനെ വലിച്ചിഴച്ച് സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ ഏർപ്പിച്ചശേഷം അക്രമികൾ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വരാണസിയിൽനിന്നുള്ള വൈദികർ മുഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്.
മാവു ജില്ലയിലെ വിവിധയിടങ്ങളിൽ പെന്തക്കോസ്ത് ആരാധനാലയങ്ങൾക്കുനേരേ ഹിന്ദുയുവവാഹിനി പ്രവർത്തകർ കഴിഞ്ഞ മാസം ആക്രമണം നടത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയാണ് ഹിന്ദു യുവവാഹിനി. സംസ്ഥാനത്തു നടന്ന വിവിധ വർഗീയസംഘർഷങ്ങളിൽ ഈ സംഘടനയുടെ പങ്ക് തെളിയിക്കപ്പെട്ടിരുന്നു.
വരാണസി രൂപതാംഗമായ ഇദ്ദേഹം ഉത്തർപ്രദേശിലെ മാവു ജില്ലയിൽപ്പെട്ട മുഹമ്മദാബാദിൽ അഗതിമന്ദിരം നടത്തിവരികയാണ്. ഇന്നലെ വൈകുന്നേരം നാലോടെ ഹിന്ദു യുവവാഹിനി സംഘടനയിൽപ്പെട്ട അക്രമിസംഘം അഗതിമന്ദിരത്തിൽ അതിക്രമിച്ചുകയറി ഫാ.വിനീതിനെയും സഹായി റുഡോൾഫിനെയും ക്രൂരമായി മർദിക്കുകയായിരുന്നു. മർദിച്ചവശനാക്കിയശേഷം ഫാ.വിനീതിനെ വലിച്ചിഴച്ച് സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ ഏർപ്പിച്ചശേഷം അക്രമികൾ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വരാണസിയിൽനിന്നുള്ള വൈദികർ മുഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്.
മാവു ജില്ലയിലെ വിവിധയിടങ്ങളിൽ പെന്തക്കോസ്ത് ആരാധനാലയങ്ങൾക്കുനേരേ ഹിന്ദുയുവവാഹിനി പ്രവർത്തകർ കഴിഞ്ഞ മാസം ആക്രമണം നടത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദു സംഘടനയാണ് ഹിന്ദു യുവവാഹിനി. സംസ്ഥാനത്തു നടന്ന വിവിധ വർഗീയസംഘർഷങ്ങളിൽ ഈ സംഘടനയുടെ പങ്ക് തെളിയിക്കപ്പെട്ടിരുന്നു.