ജറുസലം: വലിയ യുദ്ധത്തിലേക്കു പോകുമെന്നു ഭയപ്പെട്ട ഇസ്രയേൽ- ഹമാസ് സംഘർഷത്തിനു താത്കാലിക പരിഹാരം. ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഇരുപക്ഷവും വെടിനിർത്തലിനു സമ്മതിച്ചു.
അതേസമയം, വെടിനിർത്തലിനു സമ്മതിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇസ്രേലി പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ രാജി പ്രഖ്യാപിച്ചു. രാജ്യത്ത് വേഗം തെരഞ്ഞെടുപ്പു നടത്തണമെന്നുകൂടി ലീബർമാൻ ആവശ്യപ്പെട്ടത് രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കും.
നെതന്യാഹുവിന്റെ സഖ്യകക്ഷി സർക്കാരിൽനിന്നു തന്റെ യിസ്രയേൽ ബെയ്തനു പാർട്ടി പിന്മാറുമെന്നും ലീബർമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സർക്കാരിനു പാർലമെന്റിൽ ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രമാകും.
ഹമാസുമായുള്ള വെടിനിർത്തൽ തീവ്രവാദികൾക്കു കീഴടങ്ങുന്നതിനു തുല്യമാണെന്നാണു രാജിക്കു കാരണമായി ലീബർമാൻ പറഞ്ഞത്. നെതന്യാഹു വെടിനിർത്തൽ കരാറിനെ ന്യായീകരിച്ചു.
2014ലെ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ സംഘർഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഞായറാഴ്ച ഇസ്രയേൽ കമാൻഡോകൾ ഗാസയിൽ കടന്ന് ഹമാസിന്റെ മിലിട്ടറി കമാൻഡർ അടക്കം ഏഴുപേരെ വധിച്ചതോടെയാണു തുടക്കം. മറുപടിയായി ഹമാസ് ഇസ്രയേലിലേക്ക് 400 റോക്കറ്റുകൾ തൊടുത്തു. തുടർന്ന് ഇസ്രേലി വ്യോമസേന നടത്തിയ ബോംബിംഗിൽ ഏഴു പലസ്തീൻകാർ കൊല്ലപ്പെട്ടു.
അതേസമയം, വെടിനിർത്തലിനു സമ്മതിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇസ്രേലി പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ രാജി പ്രഖ്യാപിച്ചു. രാജ്യത്ത് വേഗം തെരഞ്ഞെടുപ്പു നടത്തണമെന്നുകൂടി ലീബർമാൻ ആവശ്യപ്പെട്ടത് രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കും.
നെതന്യാഹുവിന്റെ സഖ്യകക്ഷി സർക്കാരിൽനിന്നു തന്റെ യിസ്രയേൽ ബെയ്തനു പാർട്ടി പിന്മാറുമെന്നും ലീബർമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സർക്കാരിനു പാർലമെന്റിൽ ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രമാകും.
ഹമാസുമായുള്ള വെടിനിർത്തൽ തീവ്രവാദികൾക്കു കീഴടങ്ങുന്നതിനു തുല്യമാണെന്നാണു രാജിക്കു കാരണമായി ലീബർമാൻ പറഞ്ഞത്. നെതന്യാഹു വെടിനിർത്തൽ കരാറിനെ ന്യായീകരിച്ചു.
2014ലെ ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ സംഘർഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഞായറാഴ്ച ഇസ്രയേൽ കമാൻഡോകൾ ഗാസയിൽ കടന്ന് ഹമാസിന്റെ മിലിട്ടറി കമാൻഡർ അടക്കം ഏഴുപേരെ വധിച്ചതോടെയാണു തുടക്കം. മറുപടിയായി ഹമാസ് ഇസ്രയേലിലേക്ക് 400 റോക്കറ്റുകൾ തൊടുത്തു. തുടർന്ന് ഇസ്രേലി വ്യോമസേന നടത്തിയ ബോംബിംഗിൽ ഏഴു പലസ്തീൻകാർ കൊല്ലപ്പെട്ടു.