ടെഹ്റാൻ: പ്രമുഖ കറൻസി വ്യാപാരി വാഹിദ് മസ്ലൗമിയെയും സഹായിയെയും സാന്പത്തിക കുറ്റകൃത്യങ്ങൾ ചുമത്തി ഇറാൻ ഭരണകൂടം വധശിക്ഷയ്ക്കു വിധേയരാക്കി. രണ്ടു ടൺ സ്വർണനാണയങ്ങൾ പൂഴ്ത്തിവച്ചെന്നു കണ്ടെത്തിയ വാഹിദിനെ ‘നാണയസുൽത്താൻ’എന്നാണു വിളിച്ചിരുന്നത്.
അമേരിക്കയുടെ ഉപരോധങ്ങൾ ഇറാനിലെ കറൻസിയുടെ മൂല്യം 70 ശതമാനം ഇടിച്ചു. അതിനാൽ സ്വർണത്തിനും ഡോളറിനും ഡിമാൻഡ് കൂടുതലാണ്.
അമേരിക്കയുടെ ഉപരോധങ്ങൾ ഇറാനിലെ കറൻസിയുടെ മൂല്യം 70 ശതമാനം ഇടിച്ചു. അതിനാൽ സ്വർണത്തിനും ഡോളറിനും ഡിമാൻഡ് കൂടുതലാണ്.