ന്യൂഡൽഹി: ശബരിമലയിൽ യുവ തീപ്രവേശനം അനുവദിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ എല്ലാ ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. ഉചിതമായ ബെഞ്ച് ഹർജികൾ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനാ ബെഞ്ച് സെപ്റ്റംബർ 28നു പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതി ഉത്തരവിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ശനിയാഴ്ച തുടങ്ങു ന്ന മണ്ഡലകാലവും മകരവിളക്ക് ഉത്സവവും കഴിഞ്ഞാണു ജനു വരി 22.
ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 49 ഹർജികളാണ് സമർപ്പിച്ചിരുന്നത്. ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന്റെ അധ്യക്ഷൻ മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ചതിനാൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ മൂന്നിനു ചേംബറിൽ ഹർജികൾ പരിഗണിച്ചത്. ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. മൂന്നേകാലോടെ നടപടികൾ പൂർത്തിയാക്കുകയും 3.45ന് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള ഭൂരിപക്ഷ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റീസ് ഇന്ദു മൽഹോത്ര എഴുതിയ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് മിക്ക ഹർജികളും സമർപ്പിച്ചിരുന്നത്. എന്നാൽ, ഹർജിയിലെ ആവശ്യങ്ങളിലേക്കൊന്നും ഇന്നലെ കോടതി കടന്നില്ല. വിധിക്കെതിരേ സമർപ്പിച്ച ഹർജികളും മറ്റ് അനുബന്ധ അപേക്ഷകളും തുറന്ന കോടതിയിൽ വാദം കേൾക്കാൻ അനുവദിക്കുകയാണെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.
എതിർവാദം ഉന്നയിക്കുന്നതിനു സർക്കാർ അടക്കമുള്ള കക്ഷികൾക്കു നോട്ടീസയയ്ക്കാൻ ഉത്തരവിട്ടിട്ടില്ല. അക്കാര്യം ജനുവരി 22നു വാദം കേട്ടതിനു ശേഷമായിരിക്കും തീരുമാനിക്കുക. നിലവിലുള്ള ഉത്തരവിൽ പിഴവുകളുണ്ടെന്നോ തെളിവുകൾ ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നോ വാദത്തിൽ വ്യക്തത വന്നാലേ ഉത്തരവ് പുനഃപരിശോധിക്കാൻ തീരുമാനമുണ്ടാവുകയുള്ളു. ഹർജിക്കാർക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്താനായില്ലെങ്കിൽ വാദത്തിനു പിന്നാലെ ഹർജികൾ തള്ളിക്കളയാനും ഇടയുണ്ട്. ഹർജിക്കാരുടെ വാദം അംഗീകരിക്കപ്പെട്ടാൽ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തതിനുശേഷം പുനഃപരിശോധിക്കുന്നതിനു ഏഴംഗ ബെഞ്ചിനോ ഒൻപതംഗ ബെഞ്ചിനോ വിടുന്നതിനും സാധ്യതയുണ്ട്.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, കേരള ക്ഷേത്ര സംരക്ഷണ സമിതി, പീപ്പിൾ ഫോർ ധർമ, ശബരിമല അയ്യപ്പ സേവാ സമാജം, മുൻ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, പി.സി. ജോർജ്, ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ തുടങ്ങിയവരാണ് പുനഃപരിശോധന ഹർജി നൽകിയിരുന്നത്.
റിട്ട് ഹർജികൾ
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള ഉത്തരവിനെതിരേ നൽകിയ റിട്ട് ഹർജികൾ രാവിലെ പരിഗണിച്ച ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അവ മാറ്റിവയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. ഉച്ചകഴിഞ്ഞ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനാൽ റിട്ട് ഹർജികൾ അതിന്റെ തീരുമാനത്തിന് അനുസൃതമായി പരിഗണിക്കും. റിട്ട് ഹർജികളിൽ വാദം കേൾക്കുന്നതിനു മുന്പേ തന്നെ മൂന്നംഗ ബെഞ്ച് തീരുമാനം അറിയിക്കുകയായിരുന്നു. പുനഃപരിശോധനാ ഹർജികൾ തള്ളുകയാണെങ്കിൽ റിട്ട് ഹർജികൾ കോടതിയിൽ വാദം കേൾക്കാമെന്നും പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കുകയാണെങ്കിൽ അതോടൊപ്പം റിട്ട് ഹർജികളും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഹർജിക്കാരുടെ അഭിഭാഷകനായ ആര്യാമ സുന്ദരത്തോട് പറഞ്ഞു. റിട്ട് ഹർജികൾ നിലനിൽക്കില്ലെന്നു സംസ്ഥാന സർക്കാർ വാദം ഉയർത്തിയെങ്കിലും കോടതി പരിഗണിച്ചില്ല.
ജിജി ലൂക്കോസ്
ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 49 ഹർജികളാണ് സമർപ്പിച്ചിരുന്നത്. ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന്റെ അധ്യക്ഷൻ മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ചതിനാൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ മൂന്നിനു ചേംബറിൽ ഹർജികൾ പരിഗണിച്ചത്. ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. മൂന്നേകാലോടെ നടപടികൾ പൂർത്തിയാക്കുകയും 3.45ന് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള ഭൂരിപക്ഷ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റീസ് ഇന്ദു മൽഹോത്ര എഴുതിയ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് മിക്ക ഹർജികളും സമർപ്പിച്ചിരുന്നത്. എന്നാൽ, ഹർജിയിലെ ആവശ്യങ്ങളിലേക്കൊന്നും ഇന്നലെ കോടതി കടന്നില്ല. വിധിക്കെതിരേ സമർപ്പിച്ച ഹർജികളും മറ്റ് അനുബന്ധ അപേക്ഷകളും തുറന്ന കോടതിയിൽ വാദം കേൾക്കാൻ അനുവദിക്കുകയാണെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.
എതിർവാദം ഉന്നയിക്കുന്നതിനു സർക്കാർ അടക്കമുള്ള കക്ഷികൾക്കു നോട്ടീസയയ്ക്കാൻ ഉത്തരവിട്ടിട്ടില്ല. അക്കാര്യം ജനുവരി 22നു വാദം കേട്ടതിനു ശേഷമായിരിക്കും തീരുമാനിക്കുക. നിലവിലുള്ള ഉത്തരവിൽ പിഴവുകളുണ്ടെന്നോ തെളിവുകൾ ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നോ വാദത്തിൽ വ്യക്തത വന്നാലേ ഉത്തരവ് പുനഃപരിശോധിക്കാൻ തീരുമാനമുണ്ടാവുകയുള്ളു. ഹർജിക്കാർക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്താനായില്ലെങ്കിൽ വാദത്തിനു പിന്നാലെ ഹർജികൾ തള്ളിക്കളയാനും ഇടയുണ്ട്. ഹർജിക്കാരുടെ വാദം അംഗീകരിക്കപ്പെട്ടാൽ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തതിനുശേഷം പുനഃപരിശോധിക്കുന്നതിനു ഏഴംഗ ബെഞ്ചിനോ ഒൻപതംഗ ബെഞ്ചിനോ വിടുന്നതിനും സാധ്യതയുണ്ട്.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, കേരള ക്ഷേത്ര സംരക്ഷണ സമിതി, പീപ്പിൾ ഫോർ ധർമ, ശബരിമല അയ്യപ്പ സേവാ സമാജം, മുൻ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, പി.സി. ജോർജ്, ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ തുടങ്ങിയവരാണ് പുനഃപരിശോധന ഹർജി നൽകിയിരുന്നത്.
റിട്ട് ഹർജികൾ
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുള്ള ഉത്തരവിനെതിരേ നൽകിയ റിട്ട് ഹർജികൾ രാവിലെ പരിഗണിച്ച ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അവ മാറ്റിവയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. ഉച്ചകഴിഞ്ഞ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനാൽ റിട്ട് ഹർജികൾ അതിന്റെ തീരുമാനത്തിന് അനുസൃതമായി പരിഗണിക്കും. റിട്ട് ഹർജികളിൽ വാദം കേൾക്കുന്നതിനു മുന്പേ തന്നെ മൂന്നംഗ ബെഞ്ച് തീരുമാനം അറിയിക്കുകയായിരുന്നു. പുനഃപരിശോധനാ ഹർജികൾ തള്ളുകയാണെങ്കിൽ റിട്ട് ഹർജികൾ കോടതിയിൽ വാദം കേൾക്കാമെന്നും പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കുകയാണെങ്കിൽ അതോടൊപ്പം റിട്ട് ഹർജികളും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഹർജിക്കാരുടെ അഭിഭാഷകനായ ആര്യാമ സുന്ദരത്തോട് പറഞ്ഞു. റിട്ട് ഹർജികൾ നിലനിൽക്കില്ലെന്നു സംസ്ഥാന സർക്കാർ വാദം ഉയർത്തിയെങ്കിലും കോടതി പരിഗണിച്ചില്ല.
ജിജി ലൂക്കോസ്