ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ പങ്കാളിയായി തെരഞ്ഞെടുത്തത് തങ്ങൾ തന്നെയാണെന്ന് ദസോ ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയേ.
റഫാൽ ഇടപാടിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച് അഴിമതി ആരോപണങ്ങൾക്കു മറുപടി എന്ന നിലയിലാണ് ട്രാപ്പിയേ തന്റെ നിലപാട് ആവർത്തിച്ചത്. റിലയൻസിനു പുറമേ 30 പങ്കാളികൾകൂടി റഫാൽ കരാറിൽ ഉൾപ്പെടുന്നുണ്ട്. തനിക്ക് ഇക്കാര്യത്തിൽ നുണ പറയേണ്ട കാര്യമില്ല. സിഇഒ സ്ഥാനത്തിരിക്കുന്ന ആരും ഇക്കാര്യങ്ങളിൽ നുണ പറയുകയില്ലെന്നു വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
റഫാൽ വിമാന കരാർ ലഭ്യമാകുന്നതിനുവേണ്ടി ദസോ ഏവിയേഷൻ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. വ്യോമയാന നിർമാണ മേഖലയിൽ പരിചിതരല്ലാത്ത റിലയൻസിനെ ചട്ടങ്ങൾ മറികടന്നാണു പങ്കാളിയാക്കിയതെന്നും കോണ്ഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
18 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിർമിച്ചു നൽകാനും ബാക്കിയുള്ളവയുടെ സാങ്കേതികവിദ്യ കൈമാറാനുമായിരുന്നു യുപിഎ കാലത്ത് ധാരണയായിരുന്നത്. 36 വിമാനങ്ങൾ വാങ്ങാൻ കരാറായപ്പോൾ വില ഇരട്ടിയാകുന്നതിനു പകരം വിമാനവിലയിൽ ഒന്പതു ശതമാനത്തിന്റെ കുറവു വരുത്തുകയാണ് ചെയ്തെന്നു ട്രാപ്പിയേ പറഞ്ഞു.
മോദിക്കുവേണ്ടി കള്ളം പറയുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സംയുക്ത കന്പനിയിലാണ് പണം നിക്ഷേപിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കുവേണ്ടി തങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ട്രാപ്പിയേ പറഞ്ഞു.
റഫാൽ ഇടപാടിനുശേഷം അനിൽ അംബാനിയുടെ മറ്റൊരു നിഷ്ക്രിയ കന്പനിയിൽകൂടി ദസോ ഏവിയേഷൻ നിക്ഷേപം നടത്തിയതായി ആരോപണമുയർന്നിരുന്നു. റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന കന്പനി ദസോയുടെ നിക്ഷേപം വഴി 284 കോടി രൂപ ലാഭമുണ്ടാക്കിയെന്നായിരുന്നു ആരോപണം. ഈ പണം ഉപയോഗിച്ചാണ് നാഗ്പൂരിൽ റിലയൻസ് എയ്റോ ഭൂമി വാങ്ങിയതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
അനിൽ അംബാനിയുടെ റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന നഷ്ടത്തിൽ ഓടുന്ന കന്പനിയിൽ 334 കോടി രൂപയാണ് ദസോ നിക്ഷേപിച്ചത്. 34.7 ശതമാനം ഓഹരികൾ വാങ്ങിക്കൊണ്ടാണ് നിക്ഷേപം നടത്തിയത്. റഫാൽ കരാർ നിലവിൽ വന്നതിനുശേഷമാണ് ഈ ഇടപാട് നടന്നിരിക്കുന്നത്.
റഫാൽ ഇടപാടിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച് അഴിമതി ആരോപണങ്ങൾക്കു മറുപടി എന്ന നിലയിലാണ് ട്രാപ്പിയേ തന്റെ നിലപാട് ആവർത്തിച്ചത്. റിലയൻസിനു പുറമേ 30 പങ്കാളികൾകൂടി റഫാൽ കരാറിൽ ഉൾപ്പെടുന്നുണ്ട്. തനിക്ക് ഇക്കാര്യത്തിൽ നുണ പറയേണ്ട കാര്യമില്ല. സിഇഒ സ്ഥാനത്തിരിക്കുന്ന ആരും ഇക്കാര്യങ്ങളിൽ നുണ പറയുകയില്ലെന്നു വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
റഫാൽ വിമാന കരാർ ലഭ്യമാകുന്നതിനുവേണ്ടി ദസോ ഏവിയേഷൻ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. വ്യോമയാന നിർമാണ മേഖലയിൽ പരിചിതരല്ലാത്ത റിലയൻസിനെ ചട്ടങ്ങൾ മറികടന്നാണു പങ്കാളിയാക്കിയതെന്നും കോണ്ഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
18 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിർമിച്ചു നൽകാനും ബാക്കിയുള്ളവയുടെ സാങ്കേതികവിദ്യ കൈമാറാനുമായിരുന്നു യുപിഎ കാലത്ത് ധാരണയായിരുന്നത്. 36 വിമാനങ്ങൾ വാങ്ങാൻ കരാറായപ്പോൾ വില ഇരട്ടിയാകുന്നതിനു പകരം വിമാനവിലയിൽ ഒന്പതു ശതമാനത്തിന്റെ കുറവു വരുത്തുകയാണ് ചെയ്തെന്നു ട്രാപ്പിയേ പറഞ്ഞു.
മോദിക്കുവേണ്ടി കള്ളം പറയുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സംയുക്ത കന്പനിയിലാണ് പണം നിക്ഷേപിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കുവേണ്ടി തങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ട്രാപ്പിയേ പറഞ്ഞു.
റഫാൽ ഇടപാടിനുശേഷം അനിൽ അംബാനിയുടെ മറ്റൊരു നിഷ്ക്രിയ കന്പനിയിൽകൂടി ദസോ ഏവിയേഷൻ നിക്ഷേപം നടത്തിയതായി ആരോപണമുയർന്നിരുന്നു. റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന കന്പനി ദസോയുടെ നിക്ഷേപം വഴി 284 കോടി രൂപ ലാഭമുണ്ടാക്കിയെന്നായിരുന്നു ആരോപണം. ഈ പണം ഉപയോഗിച്ചാണ് നാഗ്പൂരിൽ റിലയൻസ് എയ്റോ ഭൂമി വാങ്ങിയതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
അനിൽ അംബാനിയുടെ റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്ന നഷ്ടത്തിൽ ഓടുന്ന കന്പനിയിൽ 334 കോടി രൂപയാണ് ദസോ നിക്ഷേപിച്ചത്. 34.7 ശതമാനം ഓഹരികൾ വാങ്ങിക്കൊണ്ടാണ് നിക്ഷേപം നടത്തിയത്. റഫാൽ കരാർ നിലവിൽ വന്നതിനുശേഷമാണ് ഈ ഇടപാട് നടന്നിരിക്കുന്നത്.