കൊളംബോ: ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നില്ല. പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പു നടത്താൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറപ്പെടുവിച്ച ഉത്തരവ് കോടതി ഡിസംബർ ഏഴുവരെ സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പു നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇലക്ഷൻ കമ്മീഷനും നിർദേശം നൽകി.
പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനവും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനവുമാണു ചീഫ് ജസ്റ്റിസ് നളിൻ പെരേരാ ഉൾപ്പെട്ട മൂന്നംഗ സുപ്രീംകോടതി ബഞ്ച് സ്റ്റേ ചെയ്തത്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുഎൻപി, പ്രതിപക്ഷ തമിഴ് ദേശീയ സഖ്യം, ഇടതുപക്ഷ ജെവിപി എന്നിവയും ഇലക്ഷൻ കമ്മീഷൻ അംഗം രത്നജീവൻ ഉൾപ്പെടെയുള്ള വ്യക്തികളും ഏതാനും സംഘടനകളും പാർലമെന്റ് പിരിച്ചുവിട്ട സിരിസേനയുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്തു. ഹർജികളിന്മേൽ ഡിസംബർ നാലുമുതൽ ആറുവരെ തീയതികളിൽ വാദം കേൾക്കുമെന്നു സുപ്രീംകോടതി അറിയിച്ചു.
വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ച സിരിസേനയുടെ നടപടിയാണ് ലങ്കൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചത്. 225 അംഗ സഭയിൽ 113 എംപിമാരുടെ പിന്തുണ നേടാൻ രാജപക്സെയ്ക്കാവില്ലെന്നു വ്യക്തമായതിനെത്തുടർന്നാണു രണ്ടുവർഷത്തോളം കാലാവധി ശേഷിക്കുന്ന പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടു സിരിസേന ഉത്തരവു പുറപ്പെടുവിച്ചത്. ഭരണഘടനാനുസൃതമായാണു പിരിച്ചുവിടലെന്ന് കോടതിയിൽ ഹാജരായ അറ്റോർണിജനറൽ ജയന്ത ജയസൂര്യ വാദിച്ചു. സിരിസേനയ്ക്ക് എതിരായ എല്ലാ ഹർജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഇടക്കാല ഉത്തരവു പുറപ്പെടുവിച്ച സുപ്രീംകോടതി ഗസറ്റ് വിജ്ഞാപനങ്ങൾ ഡിസംബർ ഏഴുവരെ സ്റ്റേ ചെയ്യുകയായിരുന്നു. ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നാഴികക്കല്ലാണു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവെന്ന് റനിൽ വിക്രമസിംഗെ പറഞ്ഞു.
പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനവും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനവുമാണു ചീഫ് ജസ്റ്റിസ് നളിൻ പെരേരാ ഉൾപ്പെട്ട മൂന്നംഗ സുപ്രീംകോടതി ബഞ്ച് സ്റ്റേ ചെയ്തത്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുഎൻപി, പ്രതിപക്ഷ തമിഴ് ദേശീയ സഖ്യം, ഇടതുപക്ഷ ജെവിപി എന്നിവയും ഇലക്ഷൻ കമ്മീഷൻ അംഗം രത്നജീവൻ ഉൾപ്പെടെയുള്ള വ്യക്തികളും ഏതാനും സംഘടനകളും പാർലമെന്റ് പിരിച്ചുവിട്ട സിരിസേനയുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്തു. ഹർജികളിന്മേൽ ഡിസംബർ നാലുമുതൽ ആറുവരെ തീയതികളിൽ വാദം കേൾക്കുമെന്നു സുപ്രീംകോടതി അറിയിച്ചു.
വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ച സിരിസേനയുടെ നടപടിയാണ് ലങ്കൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചത്. 225 അംഗ സഭയിൽ 113 എംപിമാരുടെ പിന്തുണ നേടാൻ രാജപക്സെയ്ക്കാവില്ലെന്നു വ്യക്തമായതിനെത്തുടർന്നാണു രണ്ടുവർഷത്തോളം കാലാവധി ശേഷിക്കുന്ന പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടു സിരിസേന ഉത്തരവു പുറപ്പെടുവിച്ചത്. ഭരണഘടനാനുസൃതമായാണു പിരിച്ചുവിടലെന്ന് കോടതിയിൽ ഹാജരായ അറ്റോർണിജനറൽ ജയന്ത ജയസൂര്യ വാദിച്ചു. സിരിസേനയ്ക്ക് എതിരായ എല്ലാ ഹർജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഇടക്കാല ഉത്തരവു പുറപ്പെടുവിച്ച സുപ്രീംകോടതി ഗസറ്റ് വിജ്ഞാപനങ്ങൾ ഡിസംബർ ഏഴുവരെ സ്റ്റേ ചെയ്യുകയായിരുന്നു. ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നാഴികക്കല്ലാണു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവെന്ന് റനിൽ വിക്രമസിംഗെ പറഞ്ഞു.