രഞ്ജി: കേരളം പിടിമുറുക്കി

12:00 AM Nov 14, 2018 | Deepika.com
തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റിൽ ആന്ധ്രാപ്രദേശിനെതിരേ കേരളം ശക്തമായ നിലയിൽ. ആന്ധ്രയുടെ ഒന്നാം ഇന്നിംഗ്സ് 254 റണ്‍സിൽ അവസാനിച്ചു.

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 227 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ദിനത്തെ കളി നിർത്തിയത്. കേരളത്തിനു വേണ്ടി ഓപ്പണിംഗ് ബാറ്റ്സ്മാൻ ജലജ് സക്സേന 127 റണ്‍സോടെ ക്രീസിലുണ്ട്. 56 റണ്‍സെടുത്ത കെ.ബി. അരുണ്‍ കാർത്തിക്കിന്‍റെ വിക്കറ്റ് മാത്രമാണ് ആതിഥേയർക്ക് നഷ്ടമായത്. രണ്ടാം ദിനം ആന്ധ്രാപ്രദേശ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 225 റണ്‍സ് എന്ന നിലയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. 29 റണ്‍സ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ആന്ധ്ര പുറത്തായി.

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന്‍റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണിംഗ് താരങ്ങളുടെ സെഞ്ചുറി കൂട്ടുകെട്ട് കേരളത്തിന് മികച്ച അടിത്തറ നല്കി. സ്കോർ 139 ൽ നിൽക്കെയാണ് കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 125 പന്ത് നേരിട്ട് 56 റണ്‍സെടുത്ത അരുണ്‍ കാർത്തിക്കിനെ ഷൊഹൈബ് മുഹമ്മദ് ഖാൻ എൽബിഡബ്ല്യുവിൽ കുടുക്കുകയായിരുന്നു. തുടർന്നെത്തിയ റോഹൻ പ്രേം ജലജ് സക്സേനയ്ക്കൊപ്പം മികച്ച പ്രകടനം നടത്തിയാണ് കേരള സ്കോർ 200 നു മുകളിലെത്തിച്ചത്.

ആന്ധ്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ 27 റണ്‍സ് മാത്രം മതി കേരളത്തിന്. കേരളത്തിന്‍റെ അതിഥി താരം ജലജ് സക്സേന 217 പന്തിൽനിന്ന് 127 റണ്‍സുമായാണ് ക്രീസിലുള്ളത്. 11 ബൗണ്ടറികൾ ജലജിന്‍റെ ബാറ്റിൽ നിന്നും പിറന്നു. മികച്ച ടോട്ടൽ നേടി ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സിൽ അവരെ പിടിച്ചുകെട്ടി വിജയം സ്വന്തമാക്കാനാവും കേരളത്തിന്‍റെ ശ്രമം.