ന്യൂഡൽഹി: സിബിഐ ഡയറക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതു വൈകിയതിൽ കേന്ദ്ര വിജിലൻസ് കമ്മീഷനെ (സിവിസി) അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ഇന്നലെ കേസ് പരിഗണിക്കുന്നതിനു തൊട്ടുമുന്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്.
ശനിയാഴ്ചയോ ഞായറാഴ്ചയോ എന്തുകൊണ്ട് അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തില്ലെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇതിനായി സുപ്രീംകോടതി രജിസ്ട്രി ഞായറാഴ്ചയും പ്രവർത്തിച്ചിരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി അതൃപ്തി അറിയിച്ചതോടെ ഇക്കാര്യത്തിൽ സിവിസിക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ക്ഷമാപണം നടത്തി.
സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരായ കൈക്കൂലി ആരോപണത്തിൽ അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു ഒക്ടോബർ 26നു കോടതി ഉത്തരവിട്ടത്. ഇതിനു വേണ്ടി മാത്രം ഞായറാഴ്ച രാവിലെ 11.30 വരെ സുപ്രീംകോടതി രജിസ്ട്രി തുറന്നുവച്ചിരുന്നു.
അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതിൽ കൂടുതൽ സമയം ആവശ്യമായി വന്നെന്നും തങ്ങളെത്തിയപ്പോഴേക്കും രജിസ്ട്രി അടച്ചിരുന്നെന്നും തുഷാർ മേത്ത മറുപടി നൽകി. അക്കാര്യം എന്തുകൊണ്ട് രജിസ്ട്രിയെ അറിയിച്ചില്ലെന്നും ചോദിച്ച കോട തി ആവശ്യപ്പെട്ടിരുന്നെങ്കിൽ ഉച്ചയ്ക്ക് ഒന്നിനു ശേഷം രജിസ്ട്രി തുറക്കുമായിരുന്നല്ലോയെന്നും പറഞ്ഞു.
അലോക് വർമയ്ക്കെതിരേ നടപടിയെടുക്കുന്നതിനായി ഒക്ടോബർ 23ന് അർധരാത്രിയിലും ഓഫീസ് തുറക്കാൻ അറിയാവുന്ന സിവിസിക്ക്, അന്വേഷണ റിപ്പോർട്ട് സമയത്തിനു സമർപ്പിക്കാൻ കഴിയില്ലെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെയും പ്രതികരിച്ചു. ഇതേത്തുടർന്ന് സോളിസിറ്റർ ജനറൽ ക്ഷമാപണം നടത്തുകയായിരുന്നു. റിപ്പോർട്ട് വൈകിയതു രേഖപ്പെടുത്തിയ കോടതി, ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി.
സിബിഐ ഡയറക്ടർ അലോക് വർമയെയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് താത്കാലിക ഡയറക്ടറായി എം. നാഗേശ്വർ റാവുവിനെ നിയമിച്ചതിന്റെ വിശദാംശങ്ങളും സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ നാഗേശ്വർ റാവു ചുമതലയേറ്റതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥരെ കൂട്ടസ്ഥലമാറ്റം നടത്തിയ സംഭവത്തിലും വിശദീകരണം നൽകിയിട്ടുണ്ട്.
അലോക് വർമയ്ക്കെതിരേ അസ്താന ഉന്നയിച്ച കൈക്കൂലി ആരോപണത്തിൽ കഴന്പില്ലെന്ന റിപ്പോർട്ടാണ് സിവിസി കോടതിയിൽ സമർപ്പിക്കുകയെന്നു വാർത്തകൾ പുറത്തുവന്നിരുന്നു.
ജിജി ലൂക്കോസ്
ശനിയാഴ്ചയോ ഞായറാഴ്ചയോ എന്തുകൊണ്ട് അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തില്ലെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇതിനായി സുപ്രീംകോടതി രജിസ്ട്രി ഞായറാഴ്ചയും പ്രവർത്തിച്ചിരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി അതൃപ്തി അറിയിച്ചതോടെ ഇക്കാര്യത്തിൽ സിവിസിക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ക്ഷമാപണം നടത്തി.
സിബിഐ ഡയറക്ടർ അലോക് വർമയ്ക്കെതിരായ കൈക്കൂലി ആരോപണത്തിൽ അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു ഒക്ടോബർ 26നു കോടതി ഉത്തരവിട്ടത്. ഇതിനു വേണ്ടി മാത്രം ഞായറാഴ്ച രാവിലെ 11.30 വരെ സുപ്രീംകോടതി രജിസ്ട്രി തുറന്നുവച്ചിരുന്നു.
അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതിൽ കൂടുതൽ സമയം ആവശ്യമായി വന്നെന്നും തങ്ങളെത്തിയപ്പോഴേക്കും രജിസ്ട്രി അടച്ചിരുന്നെന്നും തുഷാർ മേത്ത മറുപടി നൽകി. അക്കാര്യം എന്തുകൊണ്ട് രജിസ്ട്രിയെ അറിയിച്ചില്ലെന്നും ചോദിച്ച കോട തി ആവശ്യപ്പെട്ടിരുന്നെങ്കിൽ ഉച്ചയ്ക്ക് ഒന്നിനു ശേഷം രജിസ്ട്രി തുറക്കുമായിരുന്നല്ലോയെന്നും പറഞ്ഞു.
അലോക് വർമയ്ക്കെതിരേ നടപടിയെടുക്കുന്നതിനായി ഒക്ടോബർ 23ന് അർധരാത്രിയിലും ഓഫീസ് തുറക്കാൻ അറിയാവുന്ന സിവിസിക്ക്, അന്വേഷണ റിപ്പോർട്ട് സമയത്തിനു സമർപ്പിക്കാൻ കഴിയില്ലെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെയും പ്രതികരിച്ചു. ഇതേത്തുടർന്ന് സോളിസിറ്റർ ജനറൽ ക്ഷമാപണം നടത്തുകയായിരുന്നു. റിപ്പോർട്ട് വൈകിയതു രേഖപ്പെടുത്തിയ കോടതി, ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി.
സിബിഐ ഡയറക്ടർ അലോക് വർമയെയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് താത്കാലിക ഡയറക്ടറായി എം. നാഗേശ്വർ റാവുവിനെ നിയമിച്ചതിന്റെ വിശദാംശങ്ങളും സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ നാഗേശ്വർ റാവു ചുമതലയേറ്റതിനു പിന്നാലെ സിബിഐ ഉദ്യോഗസ്ഥരെ കൂട്ടസ്ഥലമാറ്റം നടത്തിയ സംഭവത്തിലും വിശദീകരണം നൽകിയിട്ടുണ്ട്.
അലോക് വർമയ്ക്കെതിരേ അസ്താന ഉന്നയിച്ച കൈക്കൂലി ആരോപണത്തിൽ കഴന്പില്ലെന്ന റിപ്പോർട്ടാണ് സിവിസി കോടതിയിൽ സമർപ്പിക്കുകയെന്നു വാർത്തകൾ പുറത്തുവന്നിരുന്നു.
ജിജി ലൂക്കോസ്