കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ചോദ്യം ചെയ്ത് വിവിധ രാഷ്്ട്രീയ കക്ഷികളും ഇലക്ഷൻ കമ്മീഷൻ അംഗവും സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിച്ചു.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുഎൻപി, പ്രതിപക്ഷ തമിഴ് ദേശീയസഖ്യം, ഇടതുപക്ഷ ജെവിപി എന്നിവയുൾപ്പെടെ പത്തോളം ഗ്രൂപ്പുകൾ നൽകിയ ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. വാദം തുടങ്ങുന്ന തീയതി ചീഫ് ജസ്റ്റീസ് തീരുമാനിക്കുമെന്നു കോടതി ഉദ്യോഗസ്ഥൻ അറിയിച്ചു. ഇലക്ഷൻ കമ്മീഷൻ അംഗമായ പ്രഫസർ രത്നജീവൻ ഹൂലെ ഉൾപ്പെടെ പൗരസമിതി അംഗങ്ങളും വ്യക്തികളും ഹർജികൾ സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.
സിരിസേനയുടെ നിയമവിരുദ്ധ ഉത്തരവുകൾ അനുസരിക്കരുതെന്നു ഞായറാഴ്ച സ്പീക്കർ കരു ജയസൂര്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സിരിസേനയുടെ പാർട്ടിയിൽ നിന്ന് രാജപക്സെയും ഏതാനും എംപിമാരും കൂറുമാറി പുതിയ പാർട്ടിയിൽ ചേർന്നത് രാഷ്ട്രീയരംഗം ഏറെ കലുഷിതമാക്കി.
വിക്രമസിംഗെയുമായുള്ള ഭിന്നത മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ പുറത്താക്കി മുൻ പ്രസിഡന്റ് രാജപക്സെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചതാണ് ലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു കളമൊരുക്കിയത്. കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഒപ്പിക്കാൻ അവസരം നൽകുന്നതിനായി ഈ മാസം 16വരെ പാർലമെന്റ് മരവിപ്പിച്ചു. പിന്നീട് സമ്മർദത്തിനു വഴങ്ങി 14 നു പാർലമെന്റ് വിളിച്ചു. ഏതാനും പേർ കാലുമാറിയെങ്കിലും പാർലമെന്റിൽ രാജപക്സെയ്ക്കു വിശ്വാസവോട്ടു തേടാൻ ആവില്ലെന്നു വ്യക്തമായതിനെത്തുടർന്ന് ഈ മാസം ഒന്പതിനു സിരിസേന പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. രണ്ടുവർഷം കൂടി കാലാവധിയുള്ളപ്പോഴാണു പാർലമെന്റ് പിരിച്ചുവിട്ടത്. ഭരണഘടനയുടെ 19-ാം ഭേദഗതി പ്രകാരം നാലരവർഷ കാലാവധി പൂർത്തിയാക്കുന്നതിനു മുന്പു പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി. നിലവിലുണ്ടായിരുന്ന പാർലമെന്റിന്റെ കാലാവധി 2020 ഓഗസ്റ്റ് വരെയായിരുന്നു.
പാർലമെന്റ് പിരിച്ചുവിട്ടത് സംഘട്ടനം ഒഴിവാക്കാൻ
വിരുദ്ധ ചേരികളിലുള്ള എംപിമാർ തമ്മിൽ പാർലമെന്റിൽ കൈയാംകളി നടത്തുമെന്നു റിപ്പോർട്ടു കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വർഷം കൂടി കാലാവധി ശേഷിക്കേ പാർലമെന്റ് പിരിച്ചുവിട്ടതെന്നു ശ്രീലങ്കൻ പ്രസിഡന്റ് സിരിസേന. പാർലമെന്റ് പിരിച്ചുവിട്ടതിനെ ന്യായീകരിച്ചു ഞായറാഴ്ച ടിവിയിൽ നടത്തിയ പ്രസംഗത്തിലാണ് സിരിസേന ഇക്കാര്യം വ്യക്തമാക്കിയത്.
തെരുവിലേക്കു സംഘട്ടനം പടരാനും സാധ്യതയുണ്ടായിരുന്നു. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് രാജപക്സെയെ പ്രധാനമന്ത്രിയാക്കിയ നടപടി അംഗീകരിക്കില്ലെന്നു സ്പീക്കർ ജയസൂര്യ പറഞ്ഞതും പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനത്തിനു പ്രേരകമായെന്ന് സിരിസേന വ്യക്തമാക്കി.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുഎൻപി, പ്രതിപക്ഷ തമിഴ് ദേശീയസഖ്യം, ഇടതുപക്ഷ ജെവിപി എന്നിവയുൾപ്പെടെ പത്തോളം ഗ്രൂപ്പുകൾ നൽകിയ ഹർജികൾ കോടതി ഫയലിൽ സ്വീകരിച്ചു. വാദം തുടങ്ങുന്ന തീയതി ചീഫ് ജസ്റ്റീസ് തീരുമാനിക്കുമെന്നു കോടതി ഉദ്യോഗസ്ഥൻ അറിയിച്ചു. ഇലക്ഷൻ കമ്മീഷൻ അംഗമായ പ്രഫസർ രത്നജീവൻ ഹൂലെ ഉൾപ്പെടെ പൗരസമിതി അംഗങ്ങളും വ്യക്തികളും ഹർജികൾ സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.
സിരിസേനയുടെ നിയമവിരുദ്ധ ഉത്തരവുകൾ അനുസരിക്കരുതെന്നു ഞായറാഴ്ച സ്പീക്കർ കരു ജയസൂര്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സിരിസേനയുടെ പാർട്ടിയിൽ നിന്ന് രാജപക്സെയും ഏതാനും എംപിമാരും കൂറുമാറി പുതിയ പാർട്ടിയിൽ ചേർന്നത് രാഷ്ട്രീയരംഗം ഏറെ കലുഷിതമാക്കി.
വിക്രമസിംഗെയുമായുള്ള ഭിന്നത മൂർച്ഛിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ പുറത്താക്കി മുൻ പ്രസിഡന്റ് രാജപക്സെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചതാണ് ലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു കളമൊരുക്കിയത്. കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഒപ്പിക്കാൻ അവസരം നൽകുന്നതിനായി ഈ മാസം 16വരെ പാർലമെന്റ് മരവിപ്പിച്ചു. പിന്നീട് സമ്മർദത്തിനു വഴങ്ങി 14 നു പാർലമെന്റ് വിളിച്ചു. ഏതാനും പേർ കാലുമാറിയെങ്കിലും പാർലമെന്റിൽ രാജപക്സെയ്ക്കു വിശ്വാസവോട്ടു തേടാൻ ആവില്ലെന്നു വ്യക്തമായതിനെത്തുടർന്ന് ഈ മാസം ഒന്പതിനു സിരിസേന പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. രണ്ടുവർഷം കൂടി കാലാവധിയുള്ളപ്പോഴാണു പാർലമെന്റ് പിരിച്ചുവിട്ടത്. ഭരണഘടനയുടെ 19-ാം ഭേദഗതി പ്രകാരം നാലരവർഷ കാലാവധി പൂർത്തിയാക്കുന്നതിനു മുന്പു പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി. നിലവിലുണ്ടായിരുന്ന പാർലമെന്റിന്റെ കാലാവധി 2020 ഓഗസ്റ്റ് വരെയായിരുന്നു.
പാർലമെന്റ് പിരിച്ചുവിട്ടത് സംഘട്ടനം ഒഴിവാക്കാൻ
വിരുദ്ധ ചേരികളിലുള്ള എംപിമാർ തമ്മിൽ പാർലമെന്റിൽ കൈയാംകളി നടത്തുമെന്നു റിപ്പോർട്ടു കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വർഷം കൂടി കാലാവധി ശേഷിക്കേ പാർലമെന്റ് പിരിച്ചുവിട്ടതെന്നു ശ്രീലങ്കൻ പ്രസിഡന്റ് സിരിസേന. പാർലമെന്റ് പിരിച്ചുവിട്ടതിനെ ന്യായീകരിച്ചു ഞായറാഴ്ച ടിവിയിൽ നടത്തിയ പ്രസംഗത്തിലാണ് സിരിസേന ഇക്കാര്യം വ്യക്തമാക്കിയത്.
തെരുവിലേക്കു സംഘട്ടനം പടരാനും സാധ്യതയുണ്ടായിരുന്നു. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് രാജപക്സെയെ പ്രധാനമന്ത്രിയാക്കിയ നടപടി അംഗീകരിക്കില്ലെന്നു സ്പീക്കർ ജയസൂര്യ പറഞ്ഞതും പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനത്തിനു പ്രേരകമായെന്ന് സിരിസേന വ്യക്തമാക്കി.