ഗാസാ: ഗാസയിൽ ലെ ഖാൻയുണിസ് മേഖലയിൽ ഇസ്രേലി സ്പെഷൽ സൈനികർ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഏഴു പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധവിഭാഗമായ അൽഖാസം ബ്രിഗേഡിന്റെ കമാൻഡർ നൂർ ബറാക്കയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിൽ ഇസ്രേലി സൈന്യം അതിക്രമിച്ചുകടന്ന് ആക്രമണം നടത്തുന്നത് അപൂർവമാണ്.
ആക്രമണത്തിനുശേഷം വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച സൈനികരെ അൽഖാസം ബ്രിഗേഡ് പിന്തുടർന്നതിനെത്തുടർന്ന് ഇസ്രേലികൾ വ്യോമസേനയുടെ സഹായം തേടി. ഇസ്രേലി വിമാനങ്ങൾ ഈ മേഖലയിൽ 40 മിസൈലുകൾ വർഷിച്ചെന്നു ദൃക്സാക്ഷി പറഞ്ഞു.
ഖാൻ യുണിസിലെ ആക്രമണത്തിനിടയ്ക്ക് ഒരു ഇസ്രേലി സൈനികൻ കൊല്ലപ്പെടുകയും മറ്റൊരു സൈനികനു പരിക്കേൽക്കുകയും ചെയ്തു. ഇസ്രേലി മേഖലകളിലേക്ക് ഹമാസ് റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. പാരീസിലായിരുന്ന പ്രധാനമന്ത്രി നെതന്യാഹൂ സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രയേലിലേക്കു മടങ്ങി.
ആക്രമണത്തിനുശേഷം വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച സൈനികരെ അൽഖാസം ബ്രിഗേഡ് പിന്തുടർന്നതിനെത്തുടർന്ന് ഇസ്രേലികൾ വ്യോമസേനയുടെ സഹായം തേടി. ഇസ്രേലി വിമാനങ്ങൾ ഈ മേഖലയിൽ 40 മിസൈലുകൾ വർഷിച്ചെന്നു ദൃക്സാക്ഷി പറഞ്ഞു.
ഖാൻ യുണിസിലെ ആക്രമണത്തിനിടയ്ക്ക് ഒരു ഇസ്രേലി സൈനികൻ കൊല്ലപ്പെടുകയും മറ്റൊരു സൈനികനു പരിക്കേൽക്കുകയും ചെയ്തു. ഇസ്രേലി മേഖലകളിലേക്ക് ഹമാസ് റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. പാരീസിലായിരുന്ന പ്രധാനമന്ത്രി നെതന്യാഹൂ സന്ദർശനം വെട്ടിച്ചുരുക്കി ഇസ്രയേലിലേക്കു മടങ്ങി.