ബംഗളൂരു: കോടികളുടെ നിക്ഷേപതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ മുൻ ബിജെപി മന്ത്രിയും ഖനി ഉടമയുമായ ജി. ജനാർദ്ദന റെഡ്ഡി അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ച മുതൽ അജ്ഞാതകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന റെഡ്ഡി ശനിയാഴ്ച സെൻട്രൽ ക്രൈംബ്രാഞ്ചിനു മുന്പാകെ ഹാജരാവുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ വരെ നീണ്ട ചോദ്യംചെയ്യലിനുശേഷം റെഡ്ഡിയെ അറസ്റ്റ്ചെയ്തതാ യി കോടതിയിൽ ഹാജരാക്കിയ റെഡ്ഡിയെ 24 വരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ഒളിവിൽപ്പോയതിനെത്തുടർന്ന് റെഡ്ഡിക്കെതിരേ സെൻട്രൽ ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആംബിഡന്റ് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിക്ഷേപസ്ഥാപനത്തിനെതിരേയുള്ള കേസിൽ ഉടമ സയ്യിദ് അഹമ്മദ് ഫരീദിനെ രക്ഷിക്കാനായി റെഡ്ഡി കൈക്കൂലി വാങ്ങിയെന്നാണു കേസ്.
എൻഫോഴ്മെന്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനായി ഫരീദിൽനിന്ന് 21 കോടിരൂപയാണ് ഫരീദ് ആവശ്യപ്പെട്ടത്. ഇതിൽ രണ്ടുകോടി പണമായും ബാക്കി 18 കോടി രൂപയ്ക്ക് 57 കിലോ സ്വർണവും റെഡ്ഡി കൈപ്പറ്റുകയായിരുന്നു. ഇതിൽനിന്ന് ഒരു കോടിരൂപ എൻഫോഴ്മെന്റ് ഉദ്യോഗസ്ഥനു നല്കിയെന്നും കണ്ടെത്തിയിരുന്നു.
ഞായറാഴ്ച പുലർച്ചെ വരെ നീണ്ട ചോദ്യംചെയ്യലിനുശേഷം റെഡ്ഡിയെ അറസ്റ്റ്ചെയ്തതാ യി കോടതിയിൽ ഹാജരാക്കിയ റെഡ്ഡിയെ 24 വരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ഒളിവിൽപ്പോയതിനെത്തുടർന്ന് റെഡ്ഡിക്കെതിരേ സെൻട്രൽ ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആംബിഡന്റ് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിക്ഷേപസ്ഥാപനത്തിനെതിരേയുള്ള കേസിൽ ഉടമ സയ്യിദ് അഹമ്മദ് ഫരീദിനെ രക്ഷിക്കാനായി റെഡ്ഡി കൈക്കൂലി വാങ്ങിയെന്നാണു കേസ്.
എൻഫോഴ്മെന്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാനായി ഫരീദിൽനിന്ന് 21 കോടിരൂപയാണ് ഫരീദ് ആവശ്യപ്പെട്ടത്. ഇതിൽ രണ്ടുകോടി പണമായും ബാക്കി 18 കോടി രൂപയ്ക്ക് 57 കിലോ സ്വർണവും റെഡ്ഡി കൈപ്പറ്റുകയായിരുന്നു. ഇതിൽനിന്ന് ഒരു കോടിരൂപ എൻഫോഴ്മെന്റ് ഉദ്യോഗസ്ഥനു നല്കിയെന്നും കണ്ടെത്തിയിരുന്നു.