ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താൻ ചർച്ചകൾക്ക് ആഹ്വാനം നൽകി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. വിവിധവിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കമായി മാറാൻ അനുവദിക്കരുതെന്നു പറഞ്ഞ പ്രതിരോധമന്ത്രി പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകളിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്നും നിർദേശിച്ചു. മേഖലയുടെ സമാധാനത്തിനും സമൃദ്ധിക്കുമായാണ് ഇരുരാജ്യങ്ങളും കൈകോർക്കേണ്ടത് -അരുണാചലിലെ മുൻ ആർഎസ്എസ് നേതാവ് റുതും കാംഗോയുടെ അനുസ്മരണാർഥം ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചു പ്രഭാഷണം നടത്തവേ അവർ പറഞ്ഞു.
അതിർത്തി സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ, വ്യാപാരമായി ബന്ധപ്പെട്ട തർക്കം, ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാ സാന്നിധ്യം എന്നിവയിലെല്ലാം ഇരുരാജ്യങ്ങൾക്കും വ്യത്യസ്തമായ നിലപാടുകളുണ്ട്. നിരന്തരചർച്ചകളിലൂടെയാണ് ഇവ പരിഹരിക്കേണ്ടത്. മത്സരബുദ്ധി സാധാരണമാണ്, എന്നാൽ, ആ മത്സരം സംഘർഷത്തിലേക്കു വളരരുത്. ചർച്ചയിലൂടെയും സമാധാനപരമായ സഹകരണത്തിലൂടെയുമാണു പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്- നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
അതിർത്തി സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ, വ്യാപാരമായി ബന്ധപ്പെട്ട തർക്കം, ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാ സാന്നിധ്യം എന്നിവയിലെല്ലാം ഇരുരാജ്യങ്ങൾക്കും വ്യത്യസ്തമായ നിലപാടുകളുണ്ട്. നിരന്തരചർച്ചകളിലൂടെയാണ് ഇവ പരിഹരിക്കേണ്ടത്. മത്സരബുദ്ധി സാധാരണമാണ്, എന്നാൽ, ആ മത്സരം സംഘർഷത്തിലേക്കു വളരരുത്. ചർച്ചയിലൂടെയും സമാധാനപരമായ സഹകരണത്തിലൂടെയുമാണു പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്- നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.