സിഡ്നി: ഓസ്ട്രേലിയയിൽ സ്ട്രോബറിക്കുള്ളിൽ തയ്യൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്‍പതുകാരി പിടിയിൽ. സൂപ്പർ മാർക്കറ്റുകളിൽ വിറ്റഴിക്കപ്പെട്ട പഴങ്ങളിലാണു സൂചി കണ്ടെത്തിയിരുന്നത്. ക്വീൻസ്ലാൻഡ് സ്വദേശിനിയാണു പിടിയിലായത്. പഴങ്ങൾക്കുള്ളിൽനിന്നു സൂചിയും പിന്നുകളും കണ്ടെത്തിയെന്നു പറഞ്ഞ് നൂറിലധികം പരാതികളാണ് അടുത്ത നാളുകളിൽ പോലീസിനു ലഭിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിനും രൂപം നൽകിയിരുന്നു.
പിടിയിലായ സ്ത്രീയെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു. സൂചി കണ്ടെത്തിയ സംഭവത്തെ തുടർന്ന് ക്വീൻസ്ലാൻഡിൽ സർക്കാർ ഇടപെട്ടു സ്ട്രോബറി വിൽപ്പന നിർത്തിവച്ചിരുന്നു.
സ്ട്രോബറികൾക്കു പുറമേ മാന്പഴത്തിലും ആപ്പിളിലും സൂചികൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭീകരരുടെ ഇടപെടലാണോ എന്നുവരെ ആളുകളിൽ ഭീതി പരത്തിയ സംഭവമായിരുന്നു ഇത്.
പിടിയിലായ സ്ത്രീയെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു. സൂചി കണ്ടെത്തിയ സംഭവത്തെ തുടർന്ന് ക്വീൻസ്ലാൻഡിൽ സർക്കാർ ഇടപെട്ടു സ്ട്രോബറി വിൽപ്പന നിർത്തിവച്ചിരുന്നു.
സ്ട്രോബറികൾക്കു പുറമേ മാന്പഴത്തിലും ആപ്പിളിലും സൂചികൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭീകരരുടെ ഇടപെടലാണോ എന്നുവരെ ആളുകളിൽ ഭീതി പരത്തിയ സംഭവമായിരുന്നു ഇത്.