ലോക ചെസ്: രണ്ടാം ഗെയിമും സമനിലയിൽ

12:46 AM Nov 12, 2018 | Deepika.com
ലോക ചാന്പ്യൻപട്ടം നിലനിർത്താൻ വേണ്ടി പോരാടുന്ന മാഗ്നസ് കാൾസനും ചലഞ്ചർ ഫാബിയാനോ കരുവാനയും തമ്മിൽ ലണ്ടനിൽ നടക്കുന്ന ലോക ചെസ് മൽസരത്തിന്‍റെ രണ്ടാം ഗെയിമും സമനിലയിൽ. വെള്ള കരുക്കൾ കൊണ്ടു കളിച്ച കാൾസൻ ക്വീൻ പോണ്‍ ഓപ്പണിംഗാണ് നടത്തിയത്. ക്വീൻസ് ഗാംബിറ്റ് ഡി ക്ലൈൻഡ് എന്ന ഓപ്പണിംഗ് നീക്കങ്ങളിൽ കൂടി പുരോഗമിച്ച ഗെയിം 26 നീക്കങ്ങളിൽ റൂക്കും പോണുകളും ഉള്ള എൻഡ് ഗെയിമിലേക്ക് എത്തി. ഏകദേശം ആദ്യ ഗെയിമിലെ എൻഡിംഗ് പോലെ എത്തിയ കളിയിൽ ഇത്തവണ കരുവാനയ്ക്കായിരുന്നു ഒരു പോണ്‍ മിച്ചം ഉണ്ടായിരുന്നത്. 49 നീക്കങ്ങളിൽ കളിസമനിലയിൽ അവസാനിച്ചു.

പന്ത്രണ്ട് ഗെയിമുകൾ ഉള്ള ഈ മൽസരത്തിൽ ആറര പോയിന്‍റ് ലഭിക്കുന്നയാൾ വിജയിക്കും. ആറ് പോയിന്‍റ് വീതം തുല്യനിലവന്നാൽ ടൈബ്രേക്ക് ഗെയിമുകളിലൂടെ വിജയിയെ നിശ്ചയിക്കും. ഓരോ രണ്ടു ഗെയിമുകൾ കഴിയുന്പോഴും ഒരു വിശ്രമ ദിനം ഉണ്ട്. മൂന്നാം ഗെയിം ഇന്നു രാത്രി എട്ടരയ്ക്ക് തുടങ്ങും.


ടി.കെ. ജോസഫ് പ്രവിത്താനം