അഹമ്മദാബാദ്: കൃഷിഭൂമിയിലേക്കുള്ള വഴി ഭൂമാഫിയ കൈയടക്കിയതിനെതിരേ ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നാരോപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പങ്കെടുത്ത പൊതുയോഗത്തിനിടെ ജീവനൊടുക്കാൻ കർഷകന്റെ ശ്രമം. ഗിർ സോംനാഥ് ജില്ലയിലെ പ്രാൻസ്ലിയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെയാണ് അനിഷ്ടസംഭവങ്ങൾ.
തന്റെ കൃഷിഭൂമിയോടു ചേർന്നുള്ള പഞ്ചായത്ത് വക സ്ഥലം കൈയേറിയതോടെ സ്വന്തം ഭൂമിയിൽ പ്രവേശിക്കാനാകില്ലെന്നു കാണിച്ച് മാഷിർഭായി ദോദിയ എന്ന കർഷകനാണു ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് എസ്പി രാഹുൽ ത്രിപാഠി പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാൻ കളക്ടർ നിർദേശിച്ചെങ്കിലും പ്രാദേശികഭരണകൂടം നടപടിയെടുത്തില്ല.
ഇതേത്തുടർന്നാണു മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ദോദിയ വിഷംകഴിച്ചത്. ഉടൻതന്നെ പോലീസ് സംഘം ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. കർഷകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പഞ്ചായത്ത് ഭൂമി കൈയേറിയത് ഭൂമാഫിയയാണെന്നാണു കർഷകന്റെ ആരോപണം. പലതവണ പരാതി പറഞ്ഞെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കൃഷിഭൂമിയോടു ചേർന്നുള്ള പഞ്ചായത്ത് വക സ്ഥലം കൈയേറിയതോടെ സ്വന്തം ഭൂമിയിൽ പ്രവേശിക്കാനാകില്ലെന്നു കാണിച്ച് മാഷിർഭായി ദോദിയ എന്ന കർഷകനാണു ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് എസ്പി രാഹുൽ ത്രിപാഠി പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാൻ കളക്ടർ നിർദേശിച്ചെങ്കിലും പ്രാദേശികഭരണകൂടം നടപടിയെടുത്തില്ല.
ഇതേത്തുടർന്നാണു മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ദോദിയ വിഷംകഴിച്ചത്. ഉടൻതന്നെ പോലീസ് സംഘം ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. കർഷകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
പഞ്ചായത്ത് ഭൂമി കൈയേറിയത് ഭൂമാഫിയയാണെന്നാണു കർഷകന്റെ ആരോപണം. പലതവണ പരാതി പറഞ്ഞെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.