ബംഗളൂരു: കോടികളുടെ കൈക്കൂലിക്കേസില്‍ ആരോപണവിധേയനായ ഖനി രാജാവും ബിജെപി മുന്‍ മന്ത്രിയുമായ ജി. ജനാര്‍ദന്‍ റെഡ്ഡി ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. മൂന്നു ദിവസത്തെ അജ്ഞാതവാസത്തിനൊടുവിൽ അഭിഭാഷകർക്കൊപ്പമാണ് റെഡ്ഡി സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. തനിക്കെതിരായി രാഷ്ട്രീയഗൂഢാലോചന നടന്നതായി ആരോപിച്ച അദ്ദേഹം പോലീസിൽ വിശ്വാസമുണ്ടെന്നും പറഞ്ഞു.
ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപ്പോയ ജനാർദൻ റെഡ്ഡി താൻ നിരപരാധിയാണെന്നു വിവരിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു.
ബി.എസ്. യെദിയൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്ത് കേസില്‍ ഉള്‍പ്പെട്ട അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയ്ക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് റെഡ്ഡിക്കെതിരായ കേസ്. നിരവധി നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹമ്മദ് ഫരീദിനെതിരെയുണ്ടായിരുന്ന കേസ്.
റെഡ്ഡി തന്നെ സഹായിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായി ഇയാൾ പോലീസിന് മൊഴിനൽകിയിരുന്നു. ജനാര്‍ദന്‍ റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാനാണ് 18 കോടി കൈമാറിയത്. ജനാര്‍ദന്‍ റെഡ്ഡിയെയും അലിഖാനെയും പിടികൂടാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ബെല്ലാരിയിലെ ഖനി രാജാവായ റെഡ്ഡിയുടെ പേരില്‍ നിരവധി അഴിമതികേസുകള് നിലവിലുണ്ട്.
ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപ്പോയ ജനാർദൻ റെഡ്ഡി താൻ നിരപരാധിയാണെന്നു വിവരിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു.
ബി.എസ്. യെദിയൂരപ്പ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്ത് കേസില്‍ ഉള്‍പ്പെട്ട അംബിഡെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയ്ക്ക് ജാമ്യം ലഭിക്കുന്നതിന് 18 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് റെഡ്ഡിക്കെതിരായ കേസ്. നിരവധി നിക്ഷേപകരെ കബളിപ്പിച്ച് 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അംബിഡെന്റ് ഗ്രൂപ്പ് കമ്പനിയുടമ സയീദ് അഹമ്മദ് ഫരീദിനെതിരെയുണ്ടായിരുന്ന കേസ്.
റെഡ്ഡി തന്നെ സഹായിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായി ഇയാൾ പോലീസിന് മൊഴിനൽകിയിരുന്നു. ജനാര്‍ദന്‍ റെഡ്ഡിയുടെ അടുത്ത സഹായിയായ അലിഖാനാണ് 18 കോടി കൈമാറിയത്. ജനാര്‍ദന്‍ റെഡ്ഡിയെയും അലിഖാനെയും പിടികൂടാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ബെല്ലാരിയിലെ ഖനി രാജാവായ റെഡ്ഡിയുടെ പേരില്‍ നിരവധി അഴിമതികേസുകള് നിലവിലുണ്ട്.