ചെന്നൈ: ചലച്ചിത്രതാരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂർത്തി(90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു.
കോഴിക്കോട് ആകാശവാണിയിൽ അനൗണ്സറും ആർട്ടിസ്റ്റുമായിരുന്നു. ആകാശവാണിയിൽനിന്നാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം.
വാസ്തുഹാര, തൂവൽക്കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാൽ, അനന്തഭദ്രം, വിസ്മയം, പട്ടാഭിഷേകം, പൊന്തൻമാട, സാഗരം സാക്ഷി, വിഷ്ണു, മല്ലുസിംഗ് തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിൽ ബസന്ത് നഗറിൽ മൃതദേഹം സംസ്കരിച്ചു.
കോഴിക്കോട് ആകാശവാണിയിൽ അനൗണ്സറും ആർട്ടിസ്റ്റുമായിരുന്നു. ആകാശവാണിയിൽനിന്നാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം.
വാസ്തുഹാര, തൂവൽക്കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാൽ, അനന്തഭദ്രം, വിസ്മയം, പട്ടാഭിഷേകം, പൊന്തൻമാട, സാഗരം സാക്ഷി, വിഷ്ണു, മല്ലുസിംഗ് തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിൽ ബസന്ത് നഗറിൽ മൃതദേഹം സംസ്കരിച്ചു.