ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടേയും പ്രധാന നഗരങ്ങളുടേയും പേരുകള്‍ മാറ്റി പകരം ഹൈന്ദവനാമങ്ങള്‍ നല്കുന്ന ബിജെപി നടപടിക്കെതിരേ സഖ്യകക്ഷിയിൽ നിന്നുവിമര്ശനമുയരുന്നു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗവും സുഹ്ൽ ദേവ് ഭാരതീയ സമാ ജ് പാർട്ടി(എസ്ബി എസ്പി) മുതിര്‍ന്ന നേതാവുമായ ഓം പ്രകാശ് രാജ്ബഹാറാണ് നേതൃത്വത്തിനെതിരേ രംഗത്തെത്തിയത്.
”ശരിക്കും നഗരങ്ങളുടെയും സംസ്ഥാനങ്ങളുടെയും പേരുകൾ മാറ്റുന്നതെന്തിനെന്നു മനസിലാവുന്നില്ല. എന്തിനാണ് നഗരങ്ങളുടെയും സംസ്ഥാനങ്ങളുടെയും പേര് മാത്രം ബിജെപി മാറ്റുന്നത്. ബിജെപിയിലുള്ള മുസ്ലിം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍കൂടി മാറ്റട്ടെ. അതല്ലേ നല്ലത്- മന്ത്രി ചോദിച്ചു.
‘മുഗള്സരായിയുടെയും ഫൈസാബാദിന്റെയും പേരുകള്‍ ബിജെപി മാറ്റിയിരിക്കുന്നു. ബിജെപിക്കു മുതിര്‍ന്ന മുസ്ലിം നേതാക്കളുണ്ട്. കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലുമുണ്ട്. ബിജെപിയുടെ ദേശീയ വക്താവായ ഷാനവാസ് ഹുസൈനും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും യുപി മന്ത്രി മുഹസിന് റാസയും എല്ലാം മുസ്ലിംകളല്ലേ? ആദ്യം പാർട്ടി അവരുടെ പേര് മാറ്റട്ടെ രാജ്ബാഹര് പറഞ്ഞു.
സത്യത്തിൽ ഈ പേരുമാറ്റം ഒരു നാടകമാണെന്നാണു ഞാൻ കരുതുന്നത്. വോട്ട് മാത്രമല്ല ബിജെപിയുടെ ലക്ഷ്യം. ജിടി റോഡിനെ നമ്മള് ഉപേക്ഷിക്കുമോ? ആരാണ് റെഡ് ഫോര്‍ട്ട് നിര്‍മിച്ചത്? ആരാണ് താജ്മഹല്‍ നിര്‍മിച്ചത്? ഇതൊന്നും ആർക്കും മറക്കാൻ കഴിയുമോ?- രാജ്ബാഹര് പറഞ്ഞു.
അടുത്തിടെയാണ് യുപിയിലെ അലഹബാദ് പ്രഗ്യാരാജ് എന്നും ഫൈസാബാദ് അയോധ്യയെന്നും പേര് മാറ്റിയത്. ഇതേ രീതിയില്‍ അഹമ്മദാബാദിന്റെയും ഔറംഗാബാദിന്റെയും ഹൈദരാബാദിന്റെയും ആഗ്രയുടെയും പേരുമാറ്റാന്‍ ഒരുങ്ങുന്നതിനിടെ മന്ത്രി സഭയിലെ മുതിർന്ന നേതാവ് എതിർപ്പുമായി രംഗത്തെത്തിയതു ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. ആഗ്രയെ ആ ഗ്രാവൻ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ബിജെപി എംഎല്‍എ ജഗന്‍പ്രസാദ് ഗാര്‍ഡ് യോഗി ആദിത്യനാഥിനു കത്ത് നല്‍കുകയും ചെയ്തിരുന്നു.
”ശരിക്കും നഗരങ്ങളുടെയും സംസ്ഥാനങ്ങളുടെയും പേരുകൾ മാറ്റുന്നതെന്തിനെന്നു മനസിലാവുന്നില്ല. എന്തിനാണ് നഗരങ്ങളുടെയും സംസ്ഥാനങ്ങളുടെയും പേര് മാത്രം ബിജെപി മാറ്റുന്നത്. ബിജെപിയിലുള്ള മുസ്ലിം മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍കൂടി മാറ്റട്ടെ. അതല്ലേ നല്ലത്- മന്ത്രി ചോദിച്ചു.
‘മുഗള്സരായിയുടെയും ഫൈസാബാദിന്റെയും പേരുകള്‍ ബിജെപി മാറ്റിയിരിക്കുന്നു. ബിജെപിക്കു മുതിര്‍ന്ന മുസ്ലിം നേതാക്കളുണ്ട്. കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലുമുണ്ട്. ബിജെപിയുടെ ദേശീയ വക്താവായ ഷാനവാസ് ഹുസൈനും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും യുപി മന്ത്രി മുഹസിന് റാസയും എല്ലാം മുസ്ലിംകളല്ലേ? ആദ്യം പാർട്ടി അവരുടെ പേര് മാറ്റട്ടെ രാജ്ബാഹര് പറഞ്ഞു.
സത്യത്തിൽ ഈ പേരുമാറ്റം ഒരു നാടകമാണെന്നാണു ഞാൻ കരുതുന്നത്. വോട്ട് മാത്രമല്ല ബിജെപിയുടെ ലക്ഷ്യം. ജിടി റോഡിനെ നമ്മള് ഉപേക്ഷിക്കുമോ? ആരാണ് റെഡ് ഫോര്‍ട്ട് നിര്‍മിച്ചത്? ആരാണ് താജ്മഹല്‍ നിര്‍മിച്ചത്? ഇതൊന്നും ആർക്കും മറക്കാൻ കഴിയുമോ?- രാജ്ബാഹര് പറഞ്ഞു.
അടുത്തിടെയാണ് യുപിയിലെ അലഹബാദ് പ്രഗ്യാരാജ് എന്നും ഫൈസാബാദ് അയോധ്യയെന്നും പേര് മാറ്റിയത്. ഇതേ രീതിയില്‍ അഹമ്മദാബാദിന്റെയും ഔറംഗാബാദിന്റെയും ഹൈദരാബാദിന്റെയും ആഗ്രയുടെയും പേരുമാറ്റാന്‍ ഒരുങ്ങുന്നതിനിടെ മന്ത്രി സഭയിലെ മുതിർന്ന നേതാവ് എതിർപ്പുമായി രംഗത്തെത്തിയതു ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. ആഗ്രയെ ആ ഗ്രാവൻ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ബിജെപി എംഎല്‍എ ജഗന്‍പ്രസാദ് ഗാര്‍ഡ് യോഗി ആദിത്യനാഥിനു കത്ത് നല്‍കുകയും ചെയ്തിരുന്നു.