അമ്മാൻ: ജോർദാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 11 പേർ മരിച്ചു. പുരാതന നഗരവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമായ പെട്രയിൽ നാലു മീറ്റർ വരെ വെള്ളം ഉയർന്നു. പെട്ര സന്ദർശിച്ച 4,000 വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു മാറ്റി.
ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങളുമായി സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നു. അമ്മാനു സമീപം മഡബയിൽ ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന അഞ്ചു പേർക്കായി തെരച്ചിൽ തുടരുന്നു.
തുറമുഖനഗരമായ അക്വാബയിലും വെള്ളപ്പൊക്കമുണ്ടായി. തലസ്ഥാനമായ അമ്മാനും രാജ്യത്തിന്റെ തെക്കൻ മേഖലയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേ തടസപ്പെട്ടു. രണ്ടാഴ്ച മുന്പ് ചാവുകടൽ മേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ സ്കൂൾ കുട്ടികളടക്കം 21 പേർ മരിച്ചിരുന്നു.
ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങളുമായി സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നു. അമ്മാനു സമീപം മഡബയിൽ ഒഴുകിപ്പോയ കാറിലുണ്ടായിരുന്ന അഞ്ചു പേർക്കായി തെരച്ചിൽ തുടരുന്നു.
തുറമുഖനഗരമായ അക്വാബയിലും വെള്ളപ്പൊക്കമുണ്ടായി. തലസ്ഥാനമായ അമ്മാനും രാജ്യത്തിന്റെ തെക്കൻ മേഖലയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേ തടസപ്പെട്ടു. രണ്ടാഴ്ച മുന്പ് ചാവുകടൽ മേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ സ്കൂൾ കുട്ടികളടക്കം 21 പേർ മരിച്ചിരുന്നു.