കൊളംബോ: ശ്രീലങ്കയിലെ അധികാര വടംവലി പുതിയ വഴിത്തിരിവിൽ. ഇന്നലെ അപ്രതീക്ഷിതമായി പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടു പ്രസിഡന്റ് സിരിസേന ഉത്തരവിട്ടു. ഇനി തെരഞ്ഞെടുപ്പാണ് ഏക മാർഗം. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പിരിച്ചുവിട്ട് മുൻ പ്രസിഡന്റ് രാജപക്സെയെ പ്രധാനമന്ത്രിയാക്കിയതാണ് രാജ്യത്തെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. കുതിരക്കച്ചവടം നടത്തി ഭൂരിപക്ഷം ഒപ്പിക്കാമെന്ന പ്രതീക്ഷയിൽ 16വരെ പാർലമെന്റ് മരവിപ്പിച്ചു.
അന്തർദേശീയ സമ്മർദത്തെത്തുടർന്ന് 14ന് പാർലമെന്റ് വിളിച്ചെങ്കിലും രാജപക്സെയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അറ്റ കൈയെന്ന നിലയിൽ ഇന്നലെ പാർലമെന്റ് പിരിച്ചുവിട്ടത്.
ഭൂരിപക്ഷം കിട്ടാൻ ആവശ്യ മായ113 എംപിമാരുടെ പിന്തുണ തങ്ങൾക്കില്ലെന്ന് പ്രധാനമന്ത്രി രാജപക്സെയുടെ വക്താവ് കെഹെലിയ റംബൂക്ക് വാല റിപ്പോർട്ടർമാരോടു പറഞ്ഞുമണിക്കൂറുകൾക്കമാണ് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് സിരിസേന ഉത്തരവു പുറപ്പെടുവിച്ചത്. രാജപക്സെയുടെ കാബിനറ്റിൽ ഇൻഫർമേഷൻ മന്ത്രിയാണു റംബൂക് വാല. എട്ടുപേർ കൂറുമാറി രാജപക്സെ ക്യാന്പിലെത്തി. തമിഴ് ദേശീയ സഖ്യത്തിന്റെ പിന്തുണയിലായിരുന്നു രാജപക്സെയുടെ പ്രതീക്ഷ.
എന്നാൽ, അവർ രാജപക്സെയെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കി. രാജപക്സെ പക്ഷവും വിക്രമസിംഗെ പക്ഷവും കൊളംബോയിൽ റാലികളും നടത്തിയതോടെ രംഗം കലുഷിതമായി.
അന്തർദേശീയ സമ്മർദത്തെത്തുടർന്ന് 14ന് പാർലമെന്റ് വിളിച്ചെങ്കിലും രാജപക്സെയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അറ്റ കൈയെന്ന നിലയിൽ ഇന്നലെ പാർലമെന്റ് പിരിച്ചുവിട്ടത്.
ഭൂരിപക്ഷം കിട്ടാൻ ആവശ്യ മായ113 എംപിമാരുടെ പിന്തുണ തങ്ങൾക്കില്ലെന്ന് പ്രധാനമന്ത്രി രാജപക്സെയുടെ വക്താവ് കെഹെലിയ റംബൂക്ക് വാല റിപ്പോർട്ടർമാരോടു പറഞ്ഞുമണിക്കൂറുകൾക്കമാണ് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് സിരിസേന ഉത്തരവു പുറപ്പെടുവിച്ചത്. രാജപക്സെയുടെ കാബിനറ്റിൽ ഇൻഫർമേഷൻ മന്ത്രിയാണു റംബൂക് വാല. എട്ടുപേർ കൂറുമാറി രാജപക്സെ ക്യാന്പിലെത്തി. തമിഴ് ദേശീയ സഖ്യത്തിന്റെ പിന്തുണയിലായിരുന്നു രാജപക്സെയുടെ പ്രതീക്ഷ.
എന്നാൽ, അവർ രാജപക്സെയെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കി. രാജപക്സെ പക്ഷവും വിക്രമസിംഗെ പക്ഷവും കൊളംബോയിൽ റാലികളും നടത്തിയതോടെ രംഗം കലുഷിതമായി.